ആർടിപിസിആർ പരിശോധന ; മാർഗനിർശങ്ങൾ പുതുക്കി ; കൂടുതൽ സാംപിൾ വന്നാൽ സ്വകാര്യ ലാബുകളിലേക്ക് അയക്കാൻ നിർദേശം
തിരുവനന്തപുരം : ആര്‍ടിപിസിആര്‍ പരിശോധനകള്‍ കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നതിനു വേണ്ടി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. നിലവില്‍ സര്‍ക്കാര്‍, സ്വകാര്യ, മൊബൈല്‍, സ്റ്റാറ്റിക് ലബോറട്ടറികളില്‍ പരിശോധന നടക്കുന്നുണ്ട്.
സര്‍ക്കാര്‍ ലാബുകളുടെ പരിശോധനാശേഷിക്കപ്പുറം ആര്‍ടിപിസിആര്‍ പരിശോധനകള്‍ക്കായി സാംപിളുകള്‍ വന്നാല്‍ അംഗീകൃത സ്വകാര്യ ലാബുകളില്‍ പരിശോധനയ്ക്കായി അയക്കാവുന്നതാണ്. കൂടാതെ, ജില്ലകളില്‍ സാഹചര്യം പരിഗണിച്ചു സ്‌പോട്ടുകള്‍ നിര്‍ണയിച്ചാണ് മൊബൈല്‍ ലബോറട്ടികള്‍ പ്രവര്‍ത്തിക്കുന്നത്.
പരിശോധനക്കായി സാംപിള്‍ എടുക്കുന്നത് മുതല്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാണം. വിമാനത്താവളത്തിലെ രാജ്യാന്തര യാത്രക്കാരുടെ ആര്‍ടിപിസിആര്‍ പരിശോധന സൗജന്യമാണ്.