മേൽപറമ്പും പരിസര പ്രദേശങ്ങളും മദ്യ മയക്ക് മരുന്ന് മാഫിയയുടെ പിടിയിൽ അധികൃതർ നിസ്സംഗതയിൽ.
മേൽപറമ്പ: മേൽ പറമ്പ് ടൗണിലെ ചില കടകളുടെ ടെറസ്സുകളിൽ ക്യാമ്പ് ചെയ്ത് കള്ളും കഞ്ചാവും മറ്റു ലഹരി വസ്തുക്കളും നുണഞ്ഞിരുന്ന സാമൂഹ്യ ദ്രോഹികൾ പോലീസിന്റെ ഡ്രോൺ ക്യാമറയെ ഭയന്ന് ഇപ്പോൾ അവരുടെ സൊയ്ര്യ വിഹാരത്തിന് താവളമാക്കുന്നത് സ്വകാര്യ വ്യക്തികളുടെ കാട് പിടിച്ചു കിടക്കുന്ന ഒഴിഞ്ഞ പറമ്പുകളും, ചില അതിഥി ക്വാർട്ടേർസുകളുമാണ്….
പരിസരവാസികൾക്ക് ഏറെ ദ്രോഹങ്ങളും ഭീതിയും പരത്തിക്കൊണ്ട് രാവെന്നോ പകലെന്നോ ഇല്ലാതെ കൂട്ടം ചേർന്ന് നടത്തിവരുന്ന ഇത്തരം ലഹരി സേവയും ബഹളവും കാരണം പരിസരവാസികൾക്കും വഴിയാത്രക്കാരായ സ്ത്രീകൾക്കും വളരെയേറെ ബുദ്ധിമുട്ടും ഭീതിയും ഉളവാകുന്നതായി വ്യാപക പരാതിയുയരുന്നു.
മാത്രമല്ല, കഞ്ചാവടിച്ച് വലിച്ചെറിയുന്ന ബീഡി സിഗരറ്റ് കുറ്റികൾ കാരണം ഉണങ്ങിക്കിടക്കുന്ന പുല്ലിനും ചപ്പ് ചവറുകൾക്കും തീ പടർന്ന് പിടിച്ച് നാശനഷ്ടങ്ങൾ വരുത്തി വെക്കുകയും ചെയ്യുന്നു..
കള്ള്,കഞ്ചാവ് ലഹരി തലക്ക് പിടിച്ച് കഴിഞ്ഞാൽ മദ്യപന്മാർ തമ്മിൽപരസ്പരം അടിയും ബഹളവും പതിവാണ്…
നാട്ടുകാർ സംഘടിച്ച് എത്രയും വേഗം ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളെ അവസാനിപ്പിക്കാൻ ശ്രമിച്ചില്ലെങ്കിൽ വലിയ ഭവിഷ്യത്തുകൾ അരങ്ങേറുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നാണ് നാട്ടുകാർ അഭിപ്രായപ്പെടുന്നത്.