KSDLIVENEWS

Real news for everyone

ഹരിയാനയില്‍ അക്രമി സംഘം ചുട്ടുകൊന്ന യുവാക്കളുടെ കുടുംബത്തിന് അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്‍കും: സര്‍ക്കാര്‍

SHARE THIS ON

ജയ്പൂര്‍| ഹരിയാനയിലെ ഭിവാനി ജില്ലയിലെ ഭരത്പൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്ന ജുനൈദിന്റെയും നസീറിന്റെയും കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ഇരുവരുടെയും വീടുകള്‍ സന്ദര്‍ശിച്ച ശേഷമാണ് സഹായ പ്രഖ്യാപനം നടത്തിയത്. ഒരു ലക്ഷം രൂപ വീതം പണമായും നാലു ലക്ഷം രൂപ വീതം സ്ഥിര നിക്ഷേപമായുമാണ് നല്‍കുക. കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും ഗെഹ്‌ലോട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ടൂറിസം മന്ത്രി വിശ്വേന്ദ്ര സിംഗ്, വിദ്യാഭ്യാസ സഹമന്ത്രിയും പ്രാദേശിക എം എല്‍ എയുമായ സാഹിദ ഖാന്‍, കോണ്‍ഗ്രസ് സംസ്ഥാന ഘടകം മേധാവി ഗോവിന്ദ് സിങ് ദോതസ്ര, ചീഫ് സെക്രട്ടറി ഉഷാ ശര്‍മ, ഡി ജി പി. ഉമേഷ് മിശ്ര എന്നിവരും ഗെഹ് ലോട്ടിനൊപ്പമുണ്ടായിരുന്നു. രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലെ ഘട്മീക ഗ്രാമത്തില്‍ താമസിക്കുന്ന നസീര്‍ (25), ജുനൈദ് എന്ന ജുന (35) എന്നിവരെ ഫെബ്രുവരി 15 ന് ഒരു സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് ഹരിയാനയിലെ ഭിവാനിയിലെ ലോഹരുവില്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!