KSDLIVENEWS

Real news for everyone

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം, ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇന്ന് നെടുമ്ബാശ്ശേരിയില്‍ നിന്നും യാത്ര തിരിക്കും

SHARE THIS ON

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം, ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇന്ന് നെടുമ്ബാശ്ശേരിയില്‍ നിന്നും യാത്ര തിരിക്കും. 377 പേരടങ്ങുന്ന തീര്‍ത്ഥാടക സംഘത്തെ വഹിച്ചുള്ള സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം രാവിലെ 8.30 നാണ് മദീനയിലേക്ക് പുറപ്പെടുക. ആദ്യ വിമാനത്തിന്റെ ഫ്ലാഗ് ഓഫ് മന്ത്രി വി അബ്ദു റഹ്മാന്‍ നിര്‍വ്വഹിക്കും.

കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി നിര്‍ത്തിവെച്ചിരുന്ന ഹജ്ജ് യാത്രക്കാണ് ഇന്ന് തുടക്കമാവുക.
377 പേരടങ്ങുന്ന തീര്‍ത്ഥാടക സംഘത്തെ വഹിച്ചുള്ള സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം രാവിലെ 8.30 ന് മദീനയിലേക്ക് പുറപ്പെടും.

ആദ്യ വിമാനത്തിന്റെ ഫ്ലാഗ് ഓഫ് മന്ത്രി വി അബ്ദു റഹ്മാന്‍ നിര്‍വ്വഹിക്കും. മന്ത്രിമാരായ പി രാജീവ്, അഹ്മദ് ദേവര്‍കോവില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്നും 10,565 പേരാണ് അപേക്ഷ സമര്‍പ്പിച്ചത്.ആദ്യ ഘട്ടത്തില്‍ 5274 സീറ്റുകള്‍ കേരളത്തിന് ലഭിച്ചുവെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാര്‍ C മുഹമ്മദ് ഫൈസി പറഞ്ഞു.

എംബാര്‍ക്കേഷന്‍ ഉള്‍പ്പടെ സിയാലിന്റെ നേതൃത്വത്തില്‍ മികച്ച സൗകര്യങ്ങളാണ്. നെടുമ്ബാശ്ശേരിയിലെ ഹജ്ജ് ക്യാമ്ബില്‍ ഒരുക്കിയിരിക്കുന്നത്. ഒരേ സമയം ആയിരത്തി അഞ്ഞൂറ് പേര്‍ക്ക് പ്രാര്‍ത്ഥന നിര്‍വ്വഹിക്കാനും താമസം, ഭക്ഷണം അടക്കം ഹാജിമാര്‍ ക്യാമ്ബില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മുതല്‍ വിമാനം കയറുന്നത് വരെയുള്ള മുഴുവന്‍ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ 377 പേര്‍ക്ക് സഞ്ചരിക്കാവുന്ന 20 വിമാനങ്ങളിലായി ജൂണ്‍ പതിനാറ് വരെയാണ് നിലവിലെ യാത്രാ ഷെഡ്യൂള്‍. കേരളത്തിനു പുറമെ തമിഴ്നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ്, അന്തമാന്‍ തുടങ്ങിയ സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുള്ള 1966 പേരും നെടുമ്ബാശ്ശേരി വഴിയാണ് യാത്ര ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!