ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

സൗദി അറേബ്യൻ ഫുട്ബോൾ ക്ലബ് അൽ-നാസറിൻ്റെ മുൻ ഗോൾകീപ്പർ വലീദ് അബ്ദുള്ള പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഒരു അറബ് ടിവി ഷോയിൽ അതിഥിയായി സംസാരിക്കവേ അവകാശപ്പെട്ടു. 2017 നും 2024 നും ഇടയിൽ അൽ-നാസറിന് വേണ്ടി കളിച്ച താരമാണ് അബ്ദുള്ള.
റൊണാൾഡോ തൻ്റെ വൈവിധ്യമാർന്ന നിലപാടുകളിലൂടെ ഇസ്ലാമിനോട് ആഴമായ ബഹുമാനം പ്രകടിപ്പിക്കുന്നവനും, ഈ മതത്തോടുള്ള ജിജ്ഞാസയും തുറന്ന മനസ്സും പ്രകടമാക്കുന്നവനുമാണ്.“റൊണാൾഡോ യഥാർത്ഥത്തിൽ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നു. ഞാൻ അദ്ദേഹത്തോട് അതിനെക്കുറിച്ച് സംസാരിച്ചു, അദ്ദേഹം താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്തുവെന്നുംഅബ്ദുള്ള കൂട്ടിച്ചേർത്തു.
ഗോളടിക്കുമ്പോൾ അദ്ദേഹം മൈതാനത്ത് സാഷ്ടാംഗം പ്രണമിക്കുകയും, പ്രാർത്ഥിക്കാനും ഇസ്ലാമിക മതപരമായ ആചാരങ്ങൾ പിന്തുടരാനും അദ്ദേഹം കളിക്കാരെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്നു.പരിശീലന സെഷനുകളിൽ തൻ്റെ സഹ കളിക്കാർക്കും,പ്രവർത്തകർക്കും പ്രാർത്ഥന നടത്താൻ മതിയായ സമയം കണ്ടെത്താൻ റൊണാൾഡോ സഹായിക്കുന്നതായും അബ്ദുല്ല പറഞ്ഞു.
സഊദിയിൽ ആദ്യമായി എത്തിയപ്പോൾ തന്നെ സഊദി അറേബ്യയുടെ സംസ്കാരത്തെക്കുറിച്ച് അറിയാൻ റൊണാൾഡോ ജിജ്ഞാസ പ്രകടിപ്പിച്ചിരുന്നതായി അദ്ദേഹം പറയുന്നു.തുടക്കത്തിൽ, ഞാൻ ക്രിസ്റ്റ്യാനോയുമായി അടുത്തിരുന്നു, കാരണം അദ്ദേഹത്തിന് രാജ്യത്തിൻ്റെ സംസ്കാരമോ ക്ലബ്ബോ മറ്റ് വശങ്ങളോ പരിചിതമല്ലായിരുന്നു. അവൻ ജിജ്ഞാസയുള്ളവനായിരുന്നു, ചില കാര്യങ്ങളെക്കുറിച്ച് എന്നോട് പലപ്പോഴും ചോദ്യങ്ങൾ ചോദിച്ചു.പരിശീലന വേളയിൽ പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്യുമ്പോൾ, പ്രാർത്ഥന പൂർത്തിയാകുന്നതുവരെ പരിശീലന സെക്ഷൻ താൽക്കാലികമായി നിർത്താൻ റൊണാൾഡോ പരിശീലകരോട് ഒന്നിലധികം തവണ ആവശ്യപ്പെട്ടതായി അദ്ദേഹം പറയുന്നു.
റൊണാൾഡോയുടെ മികച്ച അച്ചടക്കത്തെ പ്രകീർത്തിച്ചു കൊണ്ടാണ് വാലിദ് തൻ്റെ പ്രസ്താവനകൾ അവസാനിപ്പിച്ചത്, പ്രായമായിട്ടും അദ്ദേഹത്തിൻ്റെ സാന്നിധ്യത്തിൽ തുടരുന്നതിൻ്റെ രഹസ്യം അദ്ദേഹം പറയുന്നതിങ്ങനെയാണ്, “റൊണാൾഡോ ഒരു വിശിഷ്ട കളിക്കാരൻ മാത്രമല്ല, കളിക്കളത്തിന് പുറത്തുള്ള അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ വളരെ അച്ചടക്കവും പ്രതിഫലിപ്പിക്കുന്നതും, എളിമയുള്ള വ്യക്തിത്വവുമാണ്.

