ഇലോൺ മസ്കിന്റെ പരീക്ഷണ റോക്കറ്റ് തകർന്നു ; 16 നില ഉയരമുള്ള റോക്കറ്റ് തകർന്നത് തിരിച്ചിറക്കവെ
ചൊവ്വയിലേക്കും, ചന്ദ്രനിലേക്കും മനുഷ്യനെ എത്തിക്കാന്‍ തയ്യാറാക്കിയ ഇലോണ്‍ മസ്കിന്റെ പരീക്ഷണ റോക്കറ്റ് സ്ഫോടനത്തില്‍ തകര്‍ന്നു. തിരികെ ഇറങ്ങുമ്ബോഴാണ് 16 നില ഉയരമുള്ള, 100 കിലോ ഭാരവാഹകശേഷിയുള്ള റോക്കറ്റ് തകര്‍ന്നത്.
സ്പെയ്സ് എക്സിന്‍റെ ബഹിരാകാശ പദ്ധതിയുടെ ഭാഗമായി ചൊവ്വയിലും ചന്ദ്രനിലും മനുഷ്യനെ എത്തിക്കാന്‍ തയ്യാറാക്കിയ സ്റ്റാര്‍ഷിപ്പ് എഫ്‌എന്‍8 റോക്കറ്റ് ആണ് പരീക്ഷണ വിക്ഷേപണത്തിനിടെ തകര്‍ന്നത്. ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരിച്ചിറങ്ങുന്നതിനിടെയായിരുന്നു സ്ഫോടനം. ലാന്‍ഡിങ്ങിനിടെ ഇന്ധന ടാങ്കിലെ മര്‍ദം കുറഞ്ഞുപോയതാണ് സ്ഫോടന കാരണമെന്നാണ് സൂചന.
എന്നാല്‍ തങ്ങള്‍ക്കുവേണ്ട എല്ലാ വിവരങ്ങളും ലഭ്യമാക്കിയതിന് ശേഷമാണ് റോക്കറ്റ് തകര്‍ന്നതെന്നാണ് ബഹിരാകാശ യാത്രാ പദ്ധതി ഒരുക്കുന്ന സ്പെയ്സ് എക്സ് സിഇഒ ഇലോണ്‍ മസ്ക് അവകാശപ്പെട്ടത്.സ്വകാര്യ ഉടമസ്ഥതയിലുള്ള ബഹിരാകാശ വാഹനം ഉപയോഗിച്ച് ശാസ്ത്രജ്ഞരെ ആദ്യമായി ബഹിരാകാശനിലയതിലെത്തിച്ച കമ്ബനിയാണ് സ്പെയ്സ് എക്സ്.