ആലപ്പുഴയിൽ കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ അന്ത്യകർമം ഹൈന്ദവ ആചാ രപ്രകാരം നിർവഹിച്ച് മുസ്ലിം യുവാക്കൾ

ആലപ്പുഴ: കോവിഡ് ബാധിച്ചുമരിച്ച വയോധികയുടെ ഹൈന്ദവ ആചാരപ്രകാരമുള്ള അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്കി മുസ്ലിം യുവാക്കള്‍. കടുത്ത പ്രമേഹത്തെ തുടര്‍ന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാവേലിക്കര കൊച്ചാര്കാവ് നന്ദനത്തില്‍ പരേതനായ വേലപ്പെന്റ ഭാര്യ ശാന്തമ്മ (82)യുടെ മൃതദേഹമാണ് സംസ്കരിച്ചത്. വെള്ളിയാഴ്ച ഉച്ചക്കാണ് ശാന്തമ്മ മരിച്ചത്.
ഐ.സി.യുവില്‍ ഉണ്ടായിരുന്ന രോഗി കോവിഡിനെ തുടന്ന് മരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പോസിറ്റിവാണെന്ന് തെളിഞ്ഞത്. മകന് ബിനു ബഹ്റൈനില്‍ പെട്രോഫാക്ട് കമ്ബനിയില്‍ ക്വാളിറ്റി കണ്ട്രോള് ഇന്‍സ്പെക്ടറാണ്. പെണ്മക്കളായ ശൈലജയെ തൃശൂരിലേക്കും മോളിയെ പന്തളം പുന്നയിലേക്കുമാണ് വിവാഹം ചെയ്തിരിക്കുന്നത്. നാട്ടില്‍ ഉണ്ടായിരുന്ന മരുമകള്‍ ഷീബയും ഹോം നഴ്സും ശാന്തമ്മ കോവിഡ് പോസിറ്റിവ് ആയതോടെ ക്വാറന്റീനിലായി. പരിമിതികള്‍ ബോധ്യപ്പെട്ട കുടുംബം സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷനുമായി ബന്ധപ്പെടുകയായിരുന്നു.
ഫെഡറേഷെന്റ സേവനവിഭാഗമായ വിഖായയുടെ വളന്റിയര്‍മാര്‍ മെഡിക്കല്‍ കോളജില്‍നിന്ന് ഏറ്റുവാങ്ങിയ മൃതദേഹം ആംബുലന്‍സില്‍ ആലപ്പുഴ നഗരസഭയുടെ വലിയ ചുടുകാട് ശ്മശാനത്തില്‍ എത്തിച്ചു. മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ എം. മുരളി അറിയിച്ചതനുസരിച്ച് മുനിസിപ്പല്‍ ചെയര്മാന് ഇല്ലിക്കല്‍ കുഞ്ഞുമോന് എല്ലാം ഒരുക്കിയിരുന്നു. അന്ത്യകര്‍മങ്ങള്‍ ചെയ്ത എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരായ ഹാഷിം വണ്ടാനം, മാഹീന് മണ്ണഞ്ചേരി, ഇലയില്‍ അഹ്മദ് ഷാരിഖ് എന്നിവരെ സഹായിക്കാന്‍ അദ്ദേഹവുമെത്തി.
വെള്ളിയാഴ്ച രാത്രി മാന്നാറില്‍ കോവിഡ് ബാധിച്ചയാളെ ഖബറടക്കി പുലര്‍ച്ച തിരിച്ചെത്തിയ വിഖായ സ്റ്റേറ്റ് ജനറല്‍ കണ്‍വീനര്‍ കൂടിയായ ഇലയില്‍ അഹമ്മദ് ഷാരിഖിെന്റ നേതൃത്വത്തിലുള്ള സംഘം ശാന്തമ്മയുടെ അന്ത്യകര്‍മങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കുകയായിരുന്നു

