KSDLIVENEWS

Real news for everyone

ലബനാനില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് 1,645 പേര്‍

SHARE THIS ON

ബെയ്റൂത്ത്: ലബനാനില്‍ ഒരുമാസത്തിനിടെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കുറഞ്ഞത് 1,645 പേർ കൊല്ലപ്പെട്ടതായി ലെബനാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, ഹിസ്ബുല്ലയും ഇസ്രായേല്‍ സേനയും തമ്മിലുള്ള ഒരു വർഷമായി തുടരുന്ന പോരാട്ടത്തില്‍ 2,255 പേർ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്.

ശനിയാഴ്ച വൈകുന്നേരം തെക്കൻ ലെബനാനിലെ ഒരു പ്രധാന നഗരമായ നബാത്തിയിലെ പ്രധാന മാർക്കറ്റില്‍ ഇസ്രായേല്‍ ബോംബെറിഞ്ഞു. തുടർന്നുണ്ടായ തീപിടിത്തത്തില്‍ എട്ടുപേർക്ക് സാരമായ പരിക്കേറ്റു.

വെള്ളിയാഴ്ച രാത്രി തെക്കൻ ലബനാനില്‍ യു.എൻ സമാധാന സേനാംഗത്തിന് നേരെ വെടിയേറ്റിരുന്നു. വെറും രണ്ട് ദിവസത്തിനുള്ളില്‍ ഇസ്രായേല്‍ അതിർത്തിക്ക് സമീപം അഞ്ചാമത്തെ യു.എൻ സമാധാന സേനാംഗത്തിനാണ് വെടിയേല്‍ക്കുന്നതെന്ന് ലെബനാനിലെ യു.എൻ ഇടക്കാല സേന (യൂണിഫില്‍) അറിയിച്ചു.

കഴിഞ്ഞ ദിവസം വടക്കൻ ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്ബിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 30 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണങ്ങളില്‍ ആയിരക്കണക്കിന് ഫലസ്തീനിയൻ സിവിലിയന്മാർ കുടുങ്ങിയതായി അന്താരാഷ്ട്ര ചാരിറ്റി ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് പറഞ്ഞു.

കഴിഞ്ഞ വർഷം ഒക്‌ടോബർ മുതല്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ 42,175 പേർ കൊല്ലപ്പെടുകയും 98,336 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!