KSDLIVENEWS

Real news for everyone

ഇസ്രയേൽ-ഫലസ്തീൻ യുദ്ധം രൂക്ഷം: ജോ ബെെഡൻ നാളെ ഇസ്രയേലിൽ എത്തും ; നെതന്യാഹുവുമായി ചര്‍ച്ച നടത്തും

SHARE THIS ON

വാഷിങ്ടണ്‍ ഡിസി> ഇസ്രയേല്‍ പലസ്തീനിലേക്ക് ആക്രമണം രൂക്ഷമാക്കിയ സാഹചര്യത്തില്‍ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാളെ ഇസ്രയേലിലെത്തും.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചര്‍ച്ച നടത്തും.

അതേസമയം സൈനിക പിന്തുണ നല്‍കുമ്ബോള്‍ത്തന്നെ ഇസ്രയേലിന്റെ ഗാസ അധിനിവേശനീക്കത്തെ അമേരിക്ക തള്ളി. ഗാസ വീണ്ടും പിടിച്ചെടുക്കുന്നത് വലിയ തെറ്റാകുമെന്ന് ബൈഡൻ പറഞ്ഞു. അതേസമയം ഗാസയിലേക്ക് ഇസ്രയേലിന്റെ ബോംബാക്രമണം ഇടതടവില്ലാതെ തുടരുകയാണ്. കൂടുതല്‍ സൈനികസന്നാഹങ്ങളെയും വിന്യസിച്ചു.

അറബ് രാജ്യങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇസ്രയേലില്‍ തിരിച്ചെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, പ്രസിഡന്റ് ഇസ്സാക് ഹെര്‍സോഗ് എന്നിവരുമായി ഗാസയില്‍ മാനവിക ഇടനാഴി തുറക്കുന്നത് സംബന്ധിച്ച്‌ ചര്‍ച്ച നടത്തിയിരുന്നു.

ബന്ദികളാക്കിയ ഇസ്രയേല്‍ക്കാരെ എത്രയും വേഗം നിരുപാധികം വിട്ടയ്ക്കണമെന്ന് ഹമാസിനോട് യുഎൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ഗാസയിലെ ജനങ്ങള്‍ക്ക് അവശ്യസേവനങ്ങള്‍ ഉടൻ എത്തിക്കണമെന്ന് ഇസ്രയേലിനോടും അദ്ദേഹം ആവശ്യപ്പെട്ടു.

ജറുസലേമിലും ടെല്‍ അവീവിലും റോക്കറ്റ് ആക്രമണം നടത്തിയെന്ന് ഹമാസ് അവകാശപ്പെട്ടു. ലെബനോനിലെ ഹിസ്ബുല്ല താവളം വീണ്ടും ആക്രമിച്ചുവെന്ന് ഇസ്രയേലും വ്യക്തമാക്കി. 199 പേര്‍ ഹമാസിൻ്റെ ബന്ദികളായി ഉണ്ടെന്ന് ഇസ്രയേല്‍ പറയുന്നു. ബന്ദികളില്‍ ഒരാളുടെ ദൃശ്യം ഹമാസ് പുറത്തുവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!