ഖത്തർ ജനറൽ ആശുപത്രി സർജിക്കൽ സ്പെഷാലിറ്റി കേന്ദ്രം; അവസാന കോവിഡ് രോഗിയും ഡിസ്ചാർജായി

ദോഹ: ഖത്തർ ജനറൽ ആശുപത്രിയിലെ സർജിക്കൽ സ്പെഷാലിറ്റി സെൻററിലെ അവസാന കോവിഡ്-19 രോഗിയും ഡിസ്ചാർജ് ആയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. അതോടൊപ്പം സർജിക്കൽ സ്പെഷാലിറ്റി കേന്ദ്രം പൂർവസ്ഥിതിയിലേക്ക് മാറുന്നതിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു.
കോവിഡ്-19 രോഗികൾക്കായി ഹമദ് മെഡിക്കൽ കോർപറേഷൻ പ്രത്യേകം നീക്കിവെച്ച ഒമ്പത് കേന്ദ്രങ്ങളിലൊന്നായിരുന്നു സർജിക്കൽ സ്പെഷാലിറ്റി സെൻറർ. ഹസം മിബൈരിക് ജനറൽ ആശുപത്രി, കമ്യൂണിക്കബിൾ ഡിസീസ് സെൻറർ, ദ ക്യൂബൻ ആശുപത്രി, റാസ് ലഫാൻ ആശുപത്രി, മിസൈദ് ആശുപത്രി, അൽ വക്റ ആശുപത്രി എന്നിവയാണ് കോവിഡ് രോഗികളുടെ ചികിത്സക്കായി മാറ്റിവെച്ച മറ്റു കേന്ദ്രങ്ങൾ.
Also Read – ചട്ടലംഘനം: 777 പേർക്കെതിരെ നടപടി
അവസാന കോവിഡ് രോഗി ഡിസ്ചാർജ് ആകുന്നതിനോടനുബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി സർജിക്കൽ സ്പെഷാലിറ്റി കേന്ദ്രത്തിൽ സന്ദർശനം നടത്തി.
രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സർജിക്കൽ സ്പെഷാലിറ്റി കേന്ദ്രം നിർണായക പങ്കാണ് വഹിച്ചതെന്നും രണ്ടാംതരംഗം വലിയ വെല്ലുവിളികളാണ് ഉയർത്തിയതെന്നും അൽ കുവാരി പറഞ്ഞു. രണ്ടാം തരംഗത്തിൽ കൂടുതൽ ആളുകൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന സാഹചര്യമുണ്ടായി. രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക�

