KSDLIVENEWS

Real news for everyone

പി.എസ്.ജി.യെ വിടാതെ എംബാപ്പെ; ഫയല്‍ ചെയ്തത് 500 കോടിയുടെ കേസ്

SHARE THIS ON

മാഡ്രിഡ്: ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ പി.എസ്.ജി.യില്‍നിന്ന് സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് കൂടുമാറിയിരുന്നു. എന്നാല്‍ പി.എസ്.ജി.യുമായുള്ള ബന്ധം എംബാപ്പെ ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ല. ഒരു തര്‍ക്കത്തിന്റെ അടിസ്ഥാനത്തിലാണ് മുന്‍ ക്ലബ്ബുമായുള്ള താരത്തിന്റെ ഇപ്പോഴത്തെ ബന്ധം. പി.എസ്.ജി.യുടെ പ്രധാന ഓഹരി പങ്കാളിയായ ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ് എംബാപ്പെയ്ക്ക് ഇപ്പോഴും കരാര്‍ തുക നല്‍കാന്‍ ബാക്കിയുണ്ട്. ഈ തര്‍ക്കം പരിഹരിക്കുക ലക്ഷ്യമിട്ട് കേസ് യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനിലേക്ക് (യുവേഫ) വിട്ടിരിക്കുകയാണ് താരം.

പി.എസ്.ജി. 55 മില്യണ്‍ യൂറോ (ഏകദേശം 500 കോടിയിലധികം രൂപ) എംബാപ്പെയ്ക്ക് നല്‍കാനുണ്ട്. പ്രതിഫലം ഇനത്തിലാണ് ഈ തുക പി.എസ്.ജി. നല്‍കേണ്ടത്. പി.എസ്.ജി.യില്‍നിന്ന് ലഭിക്കേണ്ട അവസാന മൂന്ന് മാസത്തേത് ഉള്‍പ്പെടെ (ഏപ്രില്‍, മേയ്, ജൂണ്‍) ഉള്ള പ്രതിഫലമാണിത്. കൂടാതെ എത്തക്കല്‍ ബോണസ്, സൈനിങ് ബോണസ് തുകയായ 36 മില്യണ്‍ യൂറോ (ഏതാണ്ട് 334 കോടി രൂപ) കൂടി ഉള്‍പ്പെട്ടതാണിത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ലഭിക്കേണ്ട തുകയായിരുന്നു ഇത്.


ഇക്കാര്യം ചൂണ്ടിക്കാണിച്ച് എംബാപ്പെ ഫ്രഞ്ച് പ്രൊഫഷണല്‍ ഫുട്‌ബോള്‍ ലീഗ് (എല്‍.എഫ്.പി.) ലീഗല്‍ കമ്മിറ്റിയില്‍ പരാതി ഫയല്‍ ചെയ്തിട്ടുണ്ട്. ഫ്രാന്‍സ് പ്രൊഫഷണല്‍ ഫുട്‌ബോള്‍ ചാര്‍ട്ടര്‍ പ്രകാരം കരാറിലുള്ള ഓരോ ഫുട്‌ബോള്‍ താരത്തിനും മാസം അവസാന ദിവസത്തിന് മുന്‍പ് പ്രതിഫലം നല്‍കണം. ഇക്കാര്യത്തിലെ ലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.

പി.എസ്.ജി.യുടെ എക്കാലത്തെയും ഗോള്‍ ടോപ് സ്‌കോററായ എംബാപ്പെ റയല്‍ മാഡ്രിഡിലേക്ക് കൂടുമാറ്റം നടത്തിയിരുന്നു. പി.എസ്.ജി. പ്രസിഡന്റ് നാസല്‍ അല്‍ ഖലൈഫിയും എംബാപ്പെയും വാക്കുതര്‍ക്കത്തില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ബന്ധം വഷളാവുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!