സൗദിയിലെ ഏറ്റവും വലിയ മൾട്ടിപ്ലക്സ് സിനിമ തിയറ്റർ ദഹ്റാനിൽ പ്രവർത്തനം തുടങ്ങി

ദമ്മാം: സൗദിയിലെ ഏറ്റവും വലിയ മള്‍ട്ടി പ്ലക്സ് സിനിമ തിയറ്റര്‍ ദഹ്റാനില്‍ പ്രവര്‍ത്തനം തുടങ്ങി. രാജ്യത്തെ ആദ്യമെത്തിയ സിനിമ കമ്ബനിയായ ‘മൂവി സിനിമാസ്’ ആണ് ദഹ്റാനിലെ പ്രശസ്തമായ മാള്‍ ഓഫ് ദഹ്റാനില്‍ തിയറ്റര്‍ സമുച്ചയം സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം ദഹ്റാന്‍ മുനിസിപ്പാലിറ്റി മേധാവി എന്‍ജി. മുഹമ്മദ് ബിന്‍ ജാസിം അല്‍ജാസിം മള്‍ട്ടിപ്ലക്സ് തിയറ്ററിെന്റ ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യത്തെ വിവിധ കമ്ബനി പ്രതിനിധികള്‍, കലാകാരന്മാര്‍, മാധ്യമ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ക്ഷണിക്കപ്പെട്ടവര്‍ക്കായി ഏറ്റവും പുതിയ അമേരിക്കന്‍ ചിത്രമായ ‘ആന്‍റിബെല്ലം’ ആദ്യമായി പ്രദര്‍ശിപ്പിച്ചു. 18 സ്ക്രീനുകളുള്ള മുവീ സിനിമാസില്‍ 2,368 സീറ്റുകളാണുള്ളത്. ജൂനിയര്‍, സ്റ്റാന്‍ഡേഡ് എന്നിവക്ക് പുറമേ മൂവി സ്യൂട്ടുകള്‍, സ്‌ക്രീന്‍ എക്‌സ്, ഒനിക്‌സ്, ഡോള്‍ബി സിനിമ എന്നിവയുള്‍പ്പെടെ ആധുനിക സാങ്കേതിക തികവിെന്റ ൈവവിധ്യങ്ങള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. മൂവീ സിനിമാസിെന്റ 10ാമത്തെ ശാഖയാണ് പുതുതായി ദഹ്റാനില്‍ ആരംഭിച്ചിരിക്കുന്നത്. റിയാദ്, ജിദ്ദ, ജൂബൈല്‍, അല്‍അഹ്സ, അല്‍ഖോബാര്‍ എന്നിവിടങ്ങളിലാണ് മുമ്ബ് തിയറ്ററുകള്‍ തുറന്നത്. ദഹ്റാനിലെ പ്രവര്‍ത്തനം മാര്‍ച്ചില്‍ ആരംഭിക്കാനിരിക്കെയാണ് കോവിഡ് ലോക് ഡൗണ്‍ ആരംഭിച്ചത്. നിലവില്‍ കോവിഡ് പ്രതിസന്ധികള്‍ മാറിവരുന്ന സാഹചര്യത്തിലാണ് മുഴുവന്‍ നിയമങ്ങളും പാലിച്ചുെകാണ്ട് തിയറ്റര്‍ തുറന്നിരിക്കുന്നത്.
അത്യാധുനിക സാങ്കേതിക വൈഭവങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിച്ച് ലോക ചലച്ചിത്ര ഭാഷ്യങ്ങളെ അവതരിപ്പിക്കുകയാണ് മൂവീ സിനിമാസ് ലക്ഷ്യമിടുന്നതെന്ന് മാര്‍ക്കറ്റിങ് ഡയറക്ടര്‍ മഹമൂദ് മിര്‍സ പറഞ്ഞു. കച്ചവടം എന്ന ലക്ഷ്യത്തിനപ്പുറത്ത് നൂതനവും ആഡംബരവുമായ ആസ്വാദന മേഖല ഉപഭോക്താക്കള്‍ക്കായി സമര്‍പ്പിക്കുക എന്നതാണ് തങ്ങളുടെ മുഖ്യലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ഏറ്റവും വലുതും സൗന്ദര്യവുമുള്ള വിനോദകേന്ദ്രമായി ദഹ്റാന്‍ മാളിലെ മൂവീ സിനിമാസ് അറിയപ്പെടുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. സൗദിയുടെ ചരിത്രഗണങ്ങളെ മാറ്റിപ്പണിയുന്നതിനുള്ള ഇടം കൂടിയായാണ് ഇത്തരം തിയറ്ററുകളെ വിലയിരുത്തുന്നത്.
ബഹ്റൈനിലേക്കുള്ള സ്വദേശികളുടെ ഒഴുക്ക് നിയന്ത്രിക്കാനും ഇതു സഹായകമാകുമെന്ന് കരുതുന്നു. മികച്ച ഇന്ത്യന്‍ സിനിമകളും മൂവീ സിനിമാസില്‍ ഇടം പിടിക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു. നേരത്തേ ‘മാമാങ്കം’ എന്ന മലയാളം സിനിമ ദമ്മാമില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു.

