ചരിത്രത്തിലാദ്യമായി എയര്‍ബസ് എ340 അന്റാര്‍ട്ടിക്കയില്‍ ഇറങ്ങി

ചരിത്രത്തിലാദ്യമായി എയർബസ് എ340 അന്റാർട്ടിക്കയുടെ മഞ്ഞുമൂടിയ പ്രദേശത്ത് ലാൻഡ് ചെയ്തു. ഈ ചരിത്ര നേട്ടത്തിന്റെ ഏഴ് മിനിറ്റ് ദൈർഘ്യമുള്ള ക്ലിപ്പ് ഇപ്പോൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. പൈലറ്റ് കാർലോസ് മിർപുരിയും സംഘവും നവംബർ 2 ന് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നിന്നാണ് 4,506 കിലോമീറ്റർ യാത്ര ആരംഭിച്ചത്. ലക്ഷ്യസ്ഥാനത്ത് എത്താൻ അഞ്ച് മണിക്കൂറിലധികം എടുത്തു.
വിമാനത്തെയും എയർക്രൂവിനെയും ഒരുമിച്ചെടുക്കുന്ന ബോട്ടിക് ഏവിയേഷൻ കമ്പനിയായ ഹൈ-ഫ്ലൈയിലാണ് ക്രൂ ജോലി ചെയ്യുന്നത്. സിഎൻഎൻ റിപ്പോർട്ട് അനുസരിച്ച് മെയിന്റനൻസ്, ലോജിസ്റ്റിക്സ്, ഇൻഷുറൻസ് എന്നിവയും അവർ കൈകാര്യം ചെയ്യുന്നുണ്ട്. മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ലാൻഡിംഗ് സാധ്യമായതെന്ന് പൈലറ്റ് പറഞ്ഞു.
ഈ ദിവസം ക്രൂവിന് വിലപ്പെട്ടതായി മാറിയെന്നും എന്നാൽ ഇത്തരമൊരു ചരിത്ര സംഭവത്തിൽ പങ്കാളിയാകാനാകുമെന്ന പ്രതീക്ഷ തങ്ങളെ പ്രചോദിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃത്യമായ തയ്യാറെടുപ്പുകൾക്കിടയിലും യാത്രയിൽ വളരെയധികം ഉത്കണ്ഠയും ഭയവും ഉണ്ടായതായി പൈലറ്റ് മിർപുരി പറഞ്ഞു.
ലാൻഡിംഗിന് മുമ്പ് അന്റാർട്ടിക്കയിലെ 10,000 അടി റൺവേയിൽ ഗ്രൂവ്സ് കൊത്തിയെടുക്കേണ്ടി വന്നു. എയർബസിന് സ്ലൈഡ് ചെയ്യാനുള്ള സാധ്യതയില്ലാതെ ലാൻഡ് ചെയ്യാൻ ആവശ്യമായ ഗ്രിപ്പ് നൽകാനാണ് ഇത് ചെയ്തത്. യാത്ര വലിയ വിജയമായതു കൊണ്ടുതന്നെ, എയർബസ് A340ൽ ഇപ്പോൾ വിദഗ്ധരെയും ശാസ്ത്രജ്ഞരെയും അടക്കം അന്റാർട്ടിക്കയിലേയ്ക്ക് ഒരു ചെറിയ കൂട്ടം വിനോദസഞ്ചാരികളെ കൊണ്ടുപോകാൻ കഴിയും. ചരക്ക് കൊണ്ടുപോകാനും കഴിയും. എന്നാൽ അന്റാർട്ടിക്കയിൽ നിലവിൽ വിമാനത്താവളങ്ങളൊന്നുമില്ല

