KSDLIVENEWS

Real news for everyone

കോവിഡ് വാക്സിന്‍ മൂന്നാം ഡോസിന് അനുമതി തേടാനൊരുങ്ങി ഫൈസര്‍; പ്രതിരോധം പത്തു മടങ്ങ് വര്‍ധിക്കുമെന്ന്

SHARE THIS ON

ന്യൂയോര്‍ക്ക്: രണ്ട് ഡോസ് കോവിഡ് വാക്സിനെടുത്തവര്‍ക്ക് മൂന്നാമതൊരു ഡോസു കൂടി നല്‍കാന്‍ അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍റെ അനുമതി തേടാനൊരുങ്ങുകയാണ് ഫൈസര്‍ കമ്ബനി. പുതിയ വകഭേദങ്ങള്‍ക്കെതിരെയടക്കം അഞ്ചു മുതല്‍ പത്തു മടങ്ങു വരെ അധിക പ്രതിരോധം ഇതിലുടെ സാധ്യമാകുമെന്നാണ് കമ്ബനി പറയുന്നത്.

കോവിഷീല്‍ഡ്, ആസ്ട്രസെനിക, ഫൈസര്‍ തുടങ്ങിയ എംആര്‍.എന്‍.എ വാക്സിനുകള്‍ രണ്ട് ഡോസാണ് നിലവില്‍ നല്‍കുന്നത്. എന്നാല്‍, രണ്ടാം ഡോസെടുത്ത് 12 മാസത്തിനകം മുന്നാമതൊരു ഡോസു കൂടി നല്‍കിയാല്‍ രണ്ട് ഡോസെടുത്തവരെക്കാള്‍ പതിന്‍മടങ്ങ് പ്രതിരോധ ശേഷി വര്‍ധിക്കുമെന്നാണ് ൈഫസര്‍ പറയുന്നത്

എന്നാല്‍, അമേരിക്കയില്‍ 48 ശതമാനം പേര്‍ക്ക് മാത്രമാണ് ഇതുവരെ രണ്ട് ഡോസ് വാക്സിന്‍ ലഭിച്ചിട്ടുള്ളത്. ജനസംഖ്യയുടെ പകുതിയിലധികം ആളുകള്‍ക്കും ആദ്യമാനദണ്ഡമനുസരിച്ചുള്ള രണ്ട് ഡോസുകള്‍ പോലും ലഭിക്കാത്ത സാഹചര്യത്തില്‍ മൂന്നാം ഡോസിനുള്ള അനുമതി തേടുന്നത് ൈഫസര്‍ ആഗസ്റ്റു വരെ വൈകിപ്പിച്ചേക്കും.

അമേരിക്കയില്‍ കോവിഡിന്‍റെ ഡെല്‍റ്റ വകഭേദം ചില മേഖലകളില്‍ വ്യാപിക്കുന്നുണ്ട്. ഡെല്‍റ്റ വകഭേദത്തിനെതിരെ ഉയര്‍ന്ന പ്രതിരോധ ശേഷി നല്‍കാന്‍ മൂന്നാം ഡോസിന് കഴിയുമെന്നാണ് ഫൈസര്‍ അവകാശപ്പെടുന്നത്. ചില മേഖലകളില്‍ കോവിഡ് വ്യാപിക്കുേമ്ബാഴും മരണനിരക്ക് കുറച്ചു നിര്‍ത്താനാകുന്നത് മുതിര്‍ന്ന പൗരന്‍മാര്‍ക്കടക്കം വാക്സിന്‍ നല്‍കിയതാണെന്ന് ആരോഗ്യ വിദഗ്ധന്‍ ഡോ. ആന്‍റണി ഫൗച്ചി ചൂണ്ടികാണിക്കുന്നു.

വാക്സിനേഷനിലൂടെ ലഭിക്കുന്ന കോവിഡിനെതിരായ ആന്‍റിബോഡികള്‍ സമയം കഴിയും തോറും കുറഞ്ഞുവരുമെന്നും ബൂസ്റ്റര്‍ ഡോസുകള്‍ ആവശ്യമാണെന്നും പഠനങ്ങള്‍ നേരത്തെ ചൂണ്ടികാണിച്ചിരുന്നു. അതേസമയം, ലോകജനസംഖ്യയില്‍ വലിയ ഒരു വിഭാഗത്തിന് ആദ്യ ഡോസ് വാക്സിന്‍ പോലും ലഭിക്കാത്ത സാഹചര്യത്തില്‍ മൂന്നാം ഡോസിന് അനുമതി നല്‍കുന്നതിലെ നീതിരാഹിത്യവും പലരും ചൂണ്ടികാണിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!