KSDLIVENEWS

Real news for everyone

ഫിഫ ലോകകപ്പ്; ഗള്‍ഫ് എയര്‍ലൈന്‍സുമായി ചേര്‍ന്ന് പ്രതിദിനം 188 സര്‍വീസ് നടത്തുമെന്ന് ഖത്തര്‍ എയര്‍വേയ്സ്

SHARE THIS ON

ദോഹ: ഫിഫ ലോകകപ്പ് 2022 ഖത്തറില്‍ ആരംഭിക്കാനിരിക്കെ, ഗള്‍ഫ് രാജ്യങ്ങളിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ദോഹയിലേക്ക് യാത്ര ചെയ്യുന്നതിനായി ഷട്ടില്‍ സര്‍വീസുമായി ഖത്തര്‍ എയര്‍വെയ്‌സ്. ഇതുസംബന്ധിച്ച് ഖത്തര്‍ എയര്‍വെയ്സ് നാല് ജിസിസി എയര്‍ലൈനുകളുമായുള്ള പങ്കാളിത്തം ഇന്നലെ പ്രഖ്യാപിച്ചു. നാല് എയര്‍ലൈനുകളില്‍ നിന്നായി 188 പ്രതിദിന വിമാനങ്ങള്‍ നവംബര്‍ മുതല്‍ സര്‍വീസ് നടത്തും.

കുവൈത്ത് എയര്‍വെയ്‌സ്, ഒമാന്‍ എയര്‍, ഫ്‌ളൈ ദുബായ്, സൗദിയ എന്നീ അയര്‍ലൈനുകളുമായി ചേര്‍ന്ന് ദുബായ്, മസ്‌കത്ത്, കുവൈത്ത് സിറ്റി, ജിദ്ദ, റിയാദ് എന്നീ നഗരങ്ങളില്‍ നിന്ന് ലോക കപ്പ് ടിക്കറ്റ് എടുത്ത ആരാധകര്‍ക്കായി ദിവസേന ഷട്ടില്‍ സര്‍വീസ് ഉണ്ടായിരിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്സ് സി.ഇ.ഒ അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.

ഇത്തിഹാദും എയര്‍ അറേബ്യയുമായി ചര്‍ച്ച നടത്തുന്നതായി അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു. ഫ്ളൈ ദുബായ് ഒരു ദിവസം 60 സര്‍വീസുകളിലായി ഒരു ദിവസം 2,700 കാണികളെ ദോഹയില്‍ എത്തിക്കും. അതേസമയം, കുവൈത്ത് എയര്‍വെയ്‌സ് ദിവസേന 20 ഫ്ളൈറ്റുകളും ഒമാന്‍ എയര്‍ 48 ഫ്ളൈറ്റുകളും സൗദിയ 60 ഫ്ളൈറ്റുകളും ദിവസേന നടത്തും.

ഖത്തറില്‍ താമസ സൗകര്യം ബുക്ക് ചെയ്യാതെ തന്നെ 24 മണിക്കൂറിനകം കളി കണ്ട് തിരിച്ചുപോകാമെന്ന രീതിലാണ് ഷട്ടില്‍ സര്‍വീസ് നടപ്പിലാക്കുന്നത്. മത്സരത്തിന് അഞ്ചോ ആറോ മണിക്കൂര്‍ മുമ്പ് ആരാധകരെ ഖത്തറിലെത്തിക്കും. ഇവര്‍ക്ക് വിമാനത്താവളത്തില്‍ ചെക് ഇന്‍ ഉണ്ടായിരിക്കില്ല. സ്റ്റേഡിയങ്ങളിലേക്കുള്ള യാത്രാ സൗകര്യവും ഏര്‍പ്പെടുത്തും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!