KSDLIVENEWS

Real news for everyone

രാജ്യത്ത് ദരിദ്രരുടെ എണ്ണം കുറഞ്ഞു; 5 വര്‍ഷത്തിനിടെ 13.5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്നും കരകയറി, ഏറ്റവും കുറവ് കേരളത്തില്‍

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ച് വര്‍ഷത്തിനിടെ ദാരിദ്ര്യത്തില്‍ കഴിയുന്നവരുടെ തോത് കുറഞ്ഞതായി നീതി ആയോഗ് റിപ്പോര്‍ട്ട്. ‌2015-16 മുതല്‍ 2018-21 കണക്കെടുത്താല്‍ 13.5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദാരിദ്രരുടെ എണ്ണം 24.85% നിന്ന് 14.96 ശതമാനമായി കുറഞ്ഞു. രാജ്യത്ത് ഏറ്റവും കുറവു ദാരിദ്ര്യമുള്ള സംസ്ഥാനം കേരളമാണ്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ മേഖലകളിലെ 12 സൂചകത്തെ അടിസ്ഥാനമാക്കിയാണ്‌ റിപ്പോര്‍ട്ട്‌. ഗ്രാമീണ മേഖലയില്‍ 32.59 ശതമാനം മുതല്‍ 19.28 ശതമാനം വരെ കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 36 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 707 ജില്ലകളിലുമുളള ബഹുവിധ ദാരിദ്ര്യ കണക്കുകള്‍ പുറത്തുവിട്ടപ്പോള്‍ ബഹുവിധ ദരിദ്രരുടെ അനുപാതത്തില്‍ ഏറ്റവും വേഗത്തിലുള്ള കുറവ് സംഭവിച്ചത് ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ്. കേരളം, തമിഴ്‌നാട്, ഡല്‍ഹി, ഗോവ എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ബിഹാര്‍-33.76 ശതമാനം, ജാര്‍ഖണ്ഡ്‌-28.81, മേഘാലയ-27.79, ഉത്തര്‍പ്രദേശ്‌-22.93, മധ്യപ്രദേശ്‌-20.63 എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ മുന്നിലുള്ളത്. കേരളത്തില്‍ 0.70 ശതമാനത്തില്‍ നിന്നും 0.55 ശതമാനമായി താഴ്‌ന്നു. നഗരപ്രദേശത്ത് 8.65 മുതല്‍ 5.27 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2030-ഓടെ രാജ്യം സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള പാതയിലാണെന്ന് നീതി ആയോഗ് സിഇഒ ബിവിആര്‍ സുബ്രഹ്മണ്യം പറഞ്ഞു. ‘പ്രൊപ്പോസല്‍ വൈറലായി’; കേദാര്‍നാഥില്‍ മൊബൈല്‍ ഫോണിനും ഫോട്ടോഗ്രാഫിക്കും വിലക്ക്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!