കെഎസ്ആർടിസി പണിമുടക്ക് സർവീസുകൾ മുടങ്ങി ; യാത്രക്കാർ ദുരിതത്തിൽ

കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്കിന് തുടക്കമായി. ഭൂരിഭാഗം ബസ് സര്‍വീസുകളും മുടങ്ങിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. അങ്കമാലി ഡിപ്പോയില്‍ ജോലിക്കെത്തിയ ജീവനക്കാരെ പ്രതിപക്ഷ സംഘടനകള്‍ തടഞ്ഞു. സിഐടിയു – ബിഎംഎസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. മൂന്ന് സിഐടിയു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
ശമ്പളപരിഷ്കരണം നടപ്പാക്കുക, ദീര്‍ഘദൂര സര്‍വീസുകള്‍ സ്വിഫ്റ്റ് എന്ന കമ്പനിക്ക് നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നി ആവശ്വങ്ങള്‍ ഉന്നയിച്ച് ടിഡിഎഫും ബിഎംഎസുമാണ് പണിമുടക്കുന്നത്. ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ മുടങ്ങിയിട്ടുണ്ട്. പണിമുടക്കിനെ തുടര്‍ന്ന് കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും നാളത്തേക്ക് മാറ്റിവച്ചു.
കാസർഗോഡ് • കെ എസ് ആർ ടി സിയിൽ ഐ എൻ ടി യു സി , ബി എം എസ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു . ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക എന്നാവശ്യപ്പെട്ടും പുതിയ കമ്പനിയായ സ്വിഫ്റ്റിന്റെ വ്യവസ്ഥകളെ എതിർത്തുമാണ് സമരം . കാസർകോട്ട് സമരം നടത്തിയ തൊഴിലാളികൾ പ്രകടനം നടത്തി . സമരം ഭൂരിഭാഗം സർവ്വീസുകളെയും സാരമായി ബാധിച്ചുവെന്നു സമരാനുകൂലികൾ പറഞ്ഞു.എന്നാൽ സമരം സർവ്വീസിനെ ബാധിച്ചിട്ടില്ലെന്നു കെ എസ് ആർ ടി സി അധികൃതർ പറഞ്ഞു .
Ksdlivenews