KSDLIVENEWS

Real news for everyone

ഗൂഗിള്‍പേ വഴി ലക്ഷങ്ങള്‍ കൈക്കൂലി;’ഓപ്പറേഷന്‍ ജാസൂസി’ല്‍ കുടുങ്ങി മോട്ടര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍

SHARE THIS ON

തിരുവനന്തപുരം: കേരളത്തിലും താമര വിരിയുമെന്നും ആ ദിവസം വിദൂരമല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ ജനമനസുകളില്‍ നിന്ന് കോണ്‍ഗ്രസ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതുപോലെതന്നെ ലോകത്തുനിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയും കമ്യൂണിസവും ഇല്ലാതായിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. തിരുവനന്തപുരത്ത് ബി.ജെ.പി പട്ടികജാതി മോര്‍ച്ച സംഘടിപ്പിക്കുന്ന പട്ടികജാതി സംഗമം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഏതെങ്കിലും പാര്‍ട്ടിക്ക് ഭാവിയുണ്ടെങ്കില്‍ അത് ബി.ജെ.പിക്ക് മാത്രമാണ്. അത് മനസില്‍വെച്ചുകൊണ്ടുവേണം ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുവാന്‍. കേരളത്തിലെ ബി.ജെ.പി. പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗത്ത് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രഭക്തി മാത്രം മതി. പക്ഷേ, കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ രാഷ്ട്രഭക്തിക്കൊപ്പം ബലിധാനം ചെയ്യുന്നതിനുള്ള ശക്തിയും ധൈര്യവുമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി. സര്‍ക്കാര്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന ശേഷം ആദ്യമായി രാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ അവസരം ലഭിച്ചപ്പോള്‍ പട്ടിക ജാതിക്കാരനായ രാംനാഥ് കോവിന്ദിനെ തിരഞ്ഞെടുത്തു. രണ്ടാമത് അവസരം ലഭിച്ചപ്പോള്‍, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള വനിത ദ്രൗപതി മുര്‍മുവിനെ തിരഞ്ഞെടുത്തു. രാജ്യത്തെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ വികസനത്തിലൂടെയല്ലാതെ രാഷ്ട്രത്തിന്റെ വികസനം സംഭവിക്കില്ലെന്നാണ് നരേന്ദ്രമോദി വിശ്വസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!