സംസ്കാരച്ചടങ്ങിന് തടസ്സം സൃഷ്ടിച്ച് മൊബൈൽ ക്യാമറകൾ; നീറുന്നവേദനയിൽ സഹികെട്ട് പ്രതികരിച്ച് ചന്തു

മലയാളക്കരയെ കണ്ണീരിലാഴ്ത്തിയാണ് നടൻ സലിംകുമാർ വിടവാങ്ങിയത്. ശനിയാഴ്ച രാത്രിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ പറവൂർ ചിറ്റേത്തുകരയിലെ ലാഫിങ് വില്ല വീട്ടുവളപ്പിൽ അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചു. അവസാനനിമിഷവും അദ്ദേഹത്തെ ഒരുനോക്കുകാണാൻ ആയിരങ്ങളാണ് പറവൂരെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. പിതാവിന്റെ വിയോഗവ്യഥ അടക്കിപ്പിടിക്കാൻ ശ്രമിക്കുന്ന മക്കൾ ചന്തുവിന്റേയും ആരോമലിന്റേയും ശ്രമം അവിടെയെത്തിയവർക്ക് കണ്ണീർക്കാഴ്ചയായി.
സംസ്കാരച്ചടങ്ങിന് തൊട്ടുമുമ്പ് സലിംകുമാറിന്റെ വീട്ടുവളപ്പിൽനിന്നുള്ള ഒരു ദൃശ്യമാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. മരണവീട്ടിൽ പാലിക്കപ്പെടേണ്ട സാമാന്യമര്യാദകളുമായി ചേർത്തുനിർത്തിയാണ് ചർച്ച. സലിംകുമാറിന്റെ സംസ്കാരച്ചടങ്ങിനെത്തിയ യൂട്യൂബ് ചാനലുകളുടെ പെരുമാറ്റത്തിനെതിരേയാണ് വിമർശനം. മുമ്പും സെലിബ്രിറ്റികളുടെ മരണത്തോട് അനുബന്ധിച്ച് ഇത്തരം ചർച്ചയുണ്ടായിട്ടുണ്ട്.
പിതാവിന്റെ വിയോഗ്യവ്യഥയിൽനിൽക്കുന്ന ചന്തുവിന് തന്നെ സഹികെട്ട് പ്രതികരിക്കേണ്ടി വന്നതാണ് ഇത്തവണ ചർച്ചകളുടെ ഗൗരവം വർധിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സലിംകുമാറിന്റെ സംസ്കാരച്ചടങ്ങുകൾ. പോലീസിന്റെ നടപടികൾക്ക് മുന്നോടിയായി സ്ഥലത്തെ തിരിക്ക് നിയന്ത്രിക്കാൻ ശ്രമിക്കുന്ന ചന്തുവിനെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. മൊബൈൽഫോൺ ക്യാമറയുമായി എത്തിയവർ ഒരു പരിധി കഴിഞ്ഞിട്ടും പോലീസിന്റേത് ഉൾപ്പെടെ നിർദേശങ്ങൾ അനുസരിക്കാതെ വന്നതോടെ ചന്തുവിന് അല്പം പരുഷമായി തന്നെ പ്രതികരിക്കേണ്ടിവരുന്നതായി വീഡിയോയിൽ കാണാം.
ചന്തുവിന്റെ പ്രതികരണത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കടുത്ത വിമർശനമാണ് ഓൺലൈൻ മാധ്യമങ്ങൾക്കെതിരേ ഉയർന്നത്. മരണവീട്ടിൽ പരിസരബോധമില്ലാതെ പെരുമാറുന്ന ഇത്തരക്കാർക്കെതിരേ സാമൂഹികമാധ്യമങ്ങളിൽ കടുത്ത വിമർശനമുയർന്നു.
സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഇല്ലാതെയാണ് സംസ്കാരച്ചടങ്ങുകൾ നടന്നത്. അസ്ഥി പുഴയിൽ ഒഴുക്കുന്നത് ഉൾപ്പെടെ ചടങ്ങുകൾ വേണ്ടെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു സലിംകുമാറിന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ആരോഗ്യനില വഷളായതിനെത്തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

