KSDLIVENEWS

Real news for everyone

രാജമല പെട്ടിമുടി ദുരന്തം ഇനിയും 15 പേരെ കണ്ടെത്താനുണ്ട്.
ഇന്ന് നടന്ന തെരച്ചിലിൽ മൃതദേഹങ്ങളൊന്നും കണ്ടെത്താനായില്ല.

SHARE THIS ON

മൂന്നാർ : പെട്ടിമുടി ദുരന്തമേഖലയിൽ നടത്തുന്ന തെരച്ചിലിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താനായില്ല . ഇതുവരെ 55 മൃതദേഹങ്ങളാണ് പ്രദേശത്ത് നിന്നും കണ്ടെത്തിയത് . തൃശൂർ പോലീസ് അക്കാദമിയിൽ നിന്നും ഡോഗ് സ്ക്വാഡിനെ വീണ്ടും തെരച്ചിലിന് എത്തിക്കാനാണ് നീക്കം . നേരത്തെ പോലീസ് നായ് മണംപിടിച്ച് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു . ദുരന്തമേഖലയിൽ നിന്ന് നാലു കിലോമീറ്റർ അകലെ ഗ്രാവൽ ബാങ്ക് മേഖലയിലാണ് ഇപ്പോൾ പ്രധാനമായും മൃതദേഹങ്ങൾക്കായുള്ള തെരച്ചിൽ . ലയങ്ങൾ ഉണ്ടായിരുന്ന സ്ഥലത്ത് തൽക്കാലം തെരച്ചിൽ അവസാനിപ്പിച്ചു . മണ്ണിനടിയിലെ മൃതദേഹങ്ങൾ കണ്ടെത്ത ഹൈദരാബാദിൽ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ സേവനം ആവശ്യപ്പെടുമെന്ന് ദേവികുളം സബ് കലക്ടർ എസ് . പ്രേം കൃഷ്ണൻ അറിയിച്ചു . ദേശീയ ദുരന്ത നിവാരണ സേന , ഫയർഫോഴ്സ് എന്നിവരുടെ നേതൃത്വത്തിലാണ് ഇപ്പോൾ തെരച്ചിൽ . Advertisment മുൻ പഞ്ചായത്തംഗം അനന്തശിവൻ ( 57 ) , ചിന്നത്തായി ( 65 ) , ദിനേശ് കുമാർ ( 22 ) , റാണി ( 28 ) , വിഷ്ണു ( എട്ട് ) , നിശാന്തിനി ( 20 ) , മുത്തുലക്ഷ്മി ( 26 ) , കാർത്തിക ( 21 ) , മുരുകൻ , കൗശിക ( 15 ) , ധനിഷ്ക , സിന്ദുജ ( 12 ) , കസ്തൂരി , അശ്വന്ത്രാജ , പ്രിയദർശിനി എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!