യു പി യിലെ കോളേജിൽ സിവിൽ സർവീസ് പരീക്ഷ നടക്കവേ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു
ലക്നൗ: സംസ്ഥാന സിവില്‍ സര്‍വീസിലേക്കുളള പരീക്ഷ നടക്കവെ കോളേജ് കാമ്ബസിനുളളില്‍ പതിനേഴുകാരിയെ കോളേജ് വിദ്യാര്‍ത്ഥികളായ ഒരു സംഘം ബലാത്സംഗം ചെയ്തശേഷം ദൃശ്യങ്ങള്‍ ക്യാമറയിലാക്കി. ഉത്തര്‍പ്രദേശിലെ ത്സാന്‍സി കോളേജില്‍ ഞായറാഴ്ചയായിരുന്നു സംഭവം. പത്താം ക്ളാസ് വിദ്യാര്‍ത്ഥിനിയാണ് ബലാത്സംഗത്തിന് ഇരയായത്. തന്റെ കൈയിലുണ്ടായിരുന്ന പണം സംഘം കൊളളയടിച്ചെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.പരീക്ഷ നടക്കുന്നതിനാല്‍ ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് കോളേജില്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഇതിനിടെയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
ഒരു കൂട്ടുകാരനെ കാണാനായാണ് പെണ്‍കുട്ടി കോളേജിന് സമീപത്ത് എത്തിയത്. ഈസമയം അവിടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ബലംപ്രയോഗിച്ച് കോളേജിനുളളിലേക്ക് കൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു. ഒരാള്‍ പീഡിപ്പിക്കുമ്ബോള്‍ മറ്റുളളവര്‍ ദൃശ്യങ്ങള്‍ ക്യാമറയിലാക്കുകയും ചെയ്തു. കരച്ചില്‍ കേട്ടെത്തിയവരാണ് അവശയായ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് പൊലീസിന് പരാതി നല്‍കുകയായിരുന്നു. സംഭവം പുറത്തറിയിച്ചാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് സംഘം ഭീഷണിമുഴക്കിയെന്നും പെണ്‍കുട്ടി പറയുന്നു.