ദൈവ നാമത്തിലും ,
ദൃഢതയിലും പ്രതിഞ്ജയെടുത്ത് 877 പേർ ജനപ്രതിനിധികളായി അടുത്ത വർഷത്തേക്ക് അധികാരമേറ്റു

കാസർഗോഡ് : ജില്ലയിലെ 48 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അടുത്ത് അഞ്ചു വർഷം നയിക്കുന്നതിനു ജനങ്ങൾ തിരഞ്ഞെടുത്ത 877 പ്രതിനിധികൾ ഇന്നു രാവിലെ വരണാധികാരികൾക്കു മുന്നിൽ ജനപ്രതിനിധികളായി സത്യപ്രതിജ്ഞ ചെയ്ത ചുമതലയേറ്റു . 38 ഗ്രാമപഞ്ചായത്തുകളിലും ആറു ബ്ലോക്ക് പഞ്ചായത്തുകളിലും മൂന്നു നഗരസഭാ ഓഫീസുകളിലുമായിരുന്നു അംഗങ്ങളുടെ സത്യപ്രതിജ്ഞ . ജില്ലാ പഞ്ചായത്ത് അംഗങ്ങൾ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സത്യപ്രതിജ്ഞ ചെയ്തു . ജില്ലാ പഞ്ചായത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗമായ കോൺഗ്രസിലെ ഗീതകൃഷ്ണനാണ് വരണാധികാരിയായ ജില്ലാ കളക്ടർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത് . മറ്റു മെമ്പർമാർക്കു ഗീതാ കൃഷ്ണൻ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു . ഈശ്വരനാമത്തിലും ദൃഢവുമായിരുന്നു പ്രതിജ്ഞ.ജില്ലാ പഞ്ചായത്തിലെ പ്രതിനിധി സത്യപ്രതിജ്ഞാ ചടങ്ങിനെത്താൻ വൈകി . മറ്റുള്ളവരുടെ പ്രതിജ്ഞക്കു ശേഷം എല്ലാവരും 20 മിനിട്ടോളം അദ്ദേഹത്തെ കാത്തിരുന്നു . ചെങ്കളയിൽ നിന്നു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ച് ഷാനവാസ് പാദൂർ ചുവന്ന ഷാളണിഞ്ഞു ഇടതു മുന്നണി അംഗങ്ങൾക്കൊപ്പമാണെത്തിയത് . എൽ ഡി എഫ് അംഗങ്ങളെല്ലാം ചുവപ്പു ഷാളണിഞ്ഞിരുന്നു . സത്യപ്രതിജ്ഞക്കു ശേഷം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന അംഗങ്ങളുടെ ആദ്യയോഗത്തിലും ഗീതാകൃഷ്ണൻ ആധ്യക്ഷം വഹിച്ചു . ജില്ലാ പ്രസിഡണ്ടിനെ 30 ന് തിരഞ്ഞെടുക്കും . മുനിസിപ്പൽ ചെയർന്മാരെ 28 നും ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരെ 30 നുമാണ് തിരഞ്ഞെടുക്കുക . കാഞ്ഞങ്ങാട് നഗരസഭയിലും അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു . പ്രായം കൂടിയ അംഗമായ 41 -ാം വാർഡിൽ നിന്നും വിജയിച്ച സി പി എം പതിനിധി ക്രിമമണ് മറ് പ്രതിനിധി എച്ച് ശിവദത്ത് മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു . ബി ജെ പി , യു ഡി എഫ് അംഗങ്ങൾ ദൈവത്തിന്റെയും അല്ലാഹുവിന്റെയും നാമത്തിലും സി പി എം അംഗങ്ങൾ ദൃഢപ്രതിജ്ഞയുമാണ് എടുത്തത് . അഞ്ചാം വാർഡ് അംഗം ബി ജെ പിയിലെ കുസുമ ഹെഗ്ഡെ കന്നഡയിലാണ് സത്യവാചകം ചൊല്ലിയത് .