ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട് ;
ഭരണം നിയന്ത്രിക്കുന്നത് സഹോദരിയെന്നും

സോള്‍ : ഒരിടവേളയ്ക്ക് ശേഷം ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വീണ്ടും പുറത്തുവരുന്നു. കിം ജോംഗ് ഉന്‍ അബോധവാസ്ഥയിലാണെന്നും ഭരണം സഹോദരി കിം യോ ജോംഗിന് കൈമാറിയതായും വിദേശമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു ദക്ഷിണ കൊറിയ നാഷനല്‍ ഇന്റലിജന്‍സ് സര്‍വീസിനെ (എന്‍ഐഎസ്). ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. അസുഖത്തെ ത്തുടര്‍ന്ന് കിം ജോംഗ് ഉന്‍ മരിച്ചെന്നും അഭ്യൂഹമുണ്ട്..
അതേസമയം അസുഖത്തെതുടര്‍ന്ന് കിം ജോംഗ് ഉന്നിന്റെ ജോലി ഭാരം കുറയ്ക്കാനാണ് അധികാരം സഹോദരിക്ക് കൈമാറിയതെന്നും പറയുന്നു. കിം ജോംഗ് ഉന്‍ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും സാമ്ബത്തിക സ്ഥിതി ചര്‍ച്ച ചെയ്യുമെന്നും ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.മാസങ്ങള്‍ക്ക് മുന്‍പും ഉത്തരകൊറിയന്‍ ഭരാണധികാരിയുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു കിം ജോംഗ്‌ഉ ന്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നം നേരിടുന്നതായി ദക്ഷിണ കൊറിയ പ്രസിഡന്റിന്റെ സഹായി ആയിരുന്ന ചാംഗ് സോംഗ് മിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.