18-ാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും; കേരളത്തിലെ 18 എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ലോക്സഭയുടെ പ്രോടേം സ്പീക്കറായി ബിജെപി എംപി ഭര്‍തൃഹരി മഹ്താബിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും അടക്കം പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും. രണ്ട് ദിവസത്തെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം ജൂണ്‍ 26 ന് ലോക്സഭാ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് നടക്കും.
നെറ്റ് ക്രമക്കേട് അന്വേഷത്തിനെത്തിയ സിബിഐ സംഘത്തിനെതിരെ അക്രമം: ബിഹാറില്‍ 4 പേർ അറസ്റ്റില്‍
ജൂണ്‍ 27 ന് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി പ്രസംഗിക്കും. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആദ്യമായി പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതിനും ഈ ലോക്‌സഭ സാക്ഷ്യം വഹിക്കും. ഒരു ദശകത്തില്‍ ആദ്യമായി. സെഷന്‍ ജൂലൈ 3 ന് സമാപിക്കുകയും ജൂലൈ 22 ന് മണ്‍സൂണ്‍ സമ്മേളനത്തിനായി വീണ്ടും ചേരുകയും ചെയ്യും.
അതേസമയം കേരളത്തില്‍ നിന്നുള്ള പതിനെട്ട് പേരാണ് എം പിമാരായി സത്യപ്രതിജ്ഞ ചെയ്യുക. വിദേശ സന്ദര്‍ശനം നടത്തുന്നതിനാല്‍ തിരുവനന്തപുരം എം പി ശശി തരൂര്‍ ഈ ആഴ്ച അവസാനം സത്യപ്രതിജ്ഞ ചെയ്യും. വയനാട് മണ്ഡലം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്നുള്ള എം പിയായിട്ടായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക. രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിക്കും.
ചൈന സന്ദർശനത്തിന് മുൻപ് ഷെയ്ഖ് ഹസീന രണ്ടാമതും ഇന്ത്യയിൽ; വരവിന്റെ ഉദ്ദേശ്യമെന്ത്?
വൈകിട്ട് നാല് മണിയോടെയാകും കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ. ലോക്‌സഭയിലെ ആദ്യ ദിനങ്ങളില്‍ തന്നെ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തും എന്നാണ് സൂചന. പ്രോടേം സ്പീക്കര്‍ പദവിയില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയതിനാല്‍ രാഷ്ട്രപതിയെ സഹായിക്കുന്ന പാനലില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ഇന്ത്യ സഖ്യം തീരുമാനിച്ചിട്ടുണ്ട് എന്നാണ് വിവരം.
കാനഡ പഴയ സ്വർഗ്ഗ രാജ്യമല്ല, ദുരിതങ്ങള്‍ തന്നെ: ജോലി കിട്ടാന്‍ പെടാപ്പാട്, ഇന്ത്യക്കാരുടെ നീണ്ട ക്യൂ
പ്രോടേം സ്പീക്കറെ സഹായിക്കാനുള്ള പാനലിലുള്ള മൂന്ന് പ്രതിപക്ഷ നേതാക്കളായ ഡിഎംകെയിലെ ടി ആര്‍ ബാലു, കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷ്, തൃണമൂല്‍ കോണ്‍ഗ്രസിലെ സുദീപ് ബന്ദോപാധ്യായ എന്നിവര്‍ പ്രതിഷേധ സൂചകമായി തങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കില്ലെന്ന് സൂചിപ്പിച്ചു. പ്രതിപക്ഷ എംപിമാര്‍ എല്ലാവരും ഒന്നിച്ചാകും സഭയിലേക്ക് നീങ്ങുക.