കാർഷിക ബിൽ ; കേന്ദ്ര നിയമം കര്‍ഷകവിരുദ്ധമെന്ന് മുഖ്യമന്ത്രി: നിയമസഭയില്‍ പ്രമേയം

തിരുവനന്തപുരം: കേന്ദ്രം പാസാക്കിയ കാർഷിക നിയമത്തിനെതിരെ പ്രമേയം അംഗീകരിക്കാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുന്നു. ഡൽഹിയിൽ കർഷക സമരം ശക്തമായ പശ്ചാത്തലത്തിൽ കർഷക പ്രക്ഷോഭത്തിന് പിന്തുണ നൽകാനാണ് സമ്മേളനം ചേർന്നത്.
സമ്മേളനത്തിന് അടിയന്തിര പ്രാധാന്യമെന്ന് സ്പീക്കർ വ്യക്തമാക്കി. കേന്ദ്ര കാർഷിക നിയമത്തിനെതിരായ പ്രമേയം മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചു. പുതിയ നിയമം കർഷകരിൽ കടുത്ത ആശങ്കയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പ്രമേയത്തിലൂടെ വ്യക്തമാക്കി.
ഭക്ഷ്യ സുരക്ഷ അപകടത്തിലാക്കുന്ന നിയമം റദ്ദാക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
നിയമത്തിനെതിരായ സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കാനും പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുമാണ് പ്രമേയം. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കൂടും. കർഷകർക്കെതിരായ മൂന്ന് വിവാദ നിയമങ്ങളും റദ്ദാക്കണം. താങ്ങുവില വളരെ പ്രാധാന്യമുള്ളതാണ്. പുതിയ കാർഷിക നിയമം കേരളത്തെ സാരമായി ബാധിക്കുന്ന ഒന്നാണ്. ഭക്ഷ്യസുരക്ഷ അപകടത്തിലാക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്. മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പ്രമേയത്തെ അനുകൂലിച്ച് പ്രതിപക്ഷത്ത് നിന്ന് കെ.സി ജോസഫ് സംസാരിച്ചു.

