ന്യൂനപക്ഷ വർഗ്ഗീയ പ്രസ്താവന വാക്കിലെ പിഴവെന്ന് എ.വിജയരാഘവൻ

കോഴിക്കോട്: ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും തീവ്രമായ വര്‍ഗീയതയെന്ന തന്‍്റെ പ്രസ്താവന വാക്കിലെ പിഴവ് മാത്രമെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്. പ്രസംഗത്തിനിടെ ഒരു വാക്കിലൊക്കെ പിഴവ് പറ്റുന്നത് സ്വഭാവികമാണ്. ഇതു വച്ചാണ് വര്‍ഗീയ പരാമര്‍ശമെന്ന് ചിലര്‍ പ്രചാരണം നടത്തിയത്. ആര്‍എസ്എസ് വിരുദ്ധ പ്രസംഗമാണ് താന്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ വര്‍ഗീയതയെ എല്ലാവരും ഒരുമിച്ചുനിന്ന് എതിര്‍ക്കണം. ഒരു വര്‍ഗീയതയ്ക്കു മറ്റൊരു വര്‍ഗീയത കൊണ്ടു പരിഹാരം കാണാന്‍ കഴിയുമോ? ന്യൂനപക്ഷ വര്‍ഗീയത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കുന്നത് ഭൂരിപക്ഷ വര്‍ഗീയതയുടെ അക്രമപ്രവര്‍ത്തനങ്ങളെ ന്യായീകരിക്കലാകുമെന്നുമാണ് കഴിഞ്ഞ ദിവസം എ.വിജയരാഘവന് കോഴിക്കോട്ട് പറഞ്ഞത്.
സന മുന്നേറ്റ ജാഥയ്ക്കു മുക്കത്ത് നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കര്‍ഷക സമരം പോലെയല്ല സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന പി.എസ്.സി റാങ്ക് ഹോള്ഡേഴ്സിന്്റെ സമരമെന്നും സമരക്കാരെ ചര്‍ച്ച നടത്തി പറ്റിക്കാന്‍ ഇനിയില്ലെന്നും എ.വിജയരാഘവന് ഇന്നു പറഞ്ഞു.

