ജീവനെടുത്ത കലി, ധോണിക്കാരുടെ പേടിസ്വപ്നം; പി.ടി. 7 എന്ന കൊലകൊമ്പന്‍; ആനയെ പിടികൂടാൻ ദൗത്യ സംഘം ലാട്ടിലേക്ക്

“പി.ടി.കൂടണമെന്ന ആവശ്യം ഇതോടെ ശക്തമായി. ഡിസംബര്‍ 12ന് കാടിറങ്ങിയ ആന ആറുദിവസമാണു തിരിച്ചുകയറാതെ നാട്ടില്‍ നാശംവിതച്ചത്. ആനയെ മയക്കുവെടി വയ്ക്കാനുള്ള തീരുമാനത്തില്‍നിന്ന് ഡിസംബര്‍ അവസാനം വനംവകുപ്പ് പിന്മാറിയത് വലിയ പ്രതിഷേധമുണ്ടാക്കി. പി.ടി. ഏഴാമനെ പി.ടി.കൂടണ്ട എന്ന ഉത്തരവ് ചീഫ് വൈൽഡ് ലൈഫ് വാർഡന് തിരുത്തേണ്ടിവന്നു. എന്നാല്‍ അപ്പോഴാണ് വയനാട് ബത്തേരിയില്‍ പിഎം രണ്ടാമൻ എന്ന ഒറ്റയാനെത്തിയത്. ഇതോടെ, വനംവകുപ്പ് സംഘം പി.ടി. സെവനെ ഉപേക്ഷിച്ച് ബത്തേരിയിലേക്കു പോയി. അടുത്ത ദിവസം തന്നെ പി.ടി. 7 വീണ്ടും കാടിറങ്ങി നാശം വിതച്ചു. ഇതോടെ ഓപ്പറേഷന് പി.ടി. 7 അധികൃതര്‍ ഗൗരവത്തോടെ എടുക്കുകയായിരുന്നു. തുടര്‍ന്നാണ് ദൗത്യസംഘം വീണ്ടും പാലക്കാട്ടേക്കെത്തിയത്.”

