KSDLIVENEWS

Real news for everyone

ഗ്യാന്‍വാപി മസ്ജിദിലെ കാര്‍ബണ്‍ ഡേറ്റിംഗിന് അനുമതിയില്ല; ഹിന്ദു സ്ത്രീകളുടെ ഹരജി തള്ളി കോടതി

SHARE THIS ON

ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ശിവലിംഗത്തിന്റെ കാര്‍ബണ്‍ ഡേറ്റിംഗിന് അനുമതിയില്ല. കാര്‍ബണ്‍ ഡേറ്റിംഗ് ആവശ്യപ്പെട്ട് ഹിന്ദുമത വിശ്വാസികളായ നാല് സ്ത്രീകള്‍ നല്‍കിയ ഹരജി വാരണാസി ജില്ലാ കോടതി തള്ളി. ശിവലിംഗത്തിന്റെ കാലപ്പഴക്കം കണ്ടെത്താനായിരുന്നു കാര്‍ബണ്‍ ഡേറ്റിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സ്ത്രീകള്‍ ഹരജി നല്‍കിയത്.

സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കോടതി ഹരജി തള്ളിയത്. ശിവലിംഗത്തില്‍ യാതൊരു തരത്തിലുമുള്ള മാറ്റങ്ങള്‍ വരുത്താന്‍ അനുവദിക്കരുതെന്ന് സുപ്രിം കോടതിയുടെ ഉത്തരവുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരജിക്കാരുടെ ആവശ്യം കോടതി തള്ളിയത്. ഹരജിക്കെതിരെ മസ്ജിദ് കമ്മിറ്റിയും രംഗത്ത് വന്നിരുന്നു. കാര്‍ബണ്‍ ഡേറ്റിംഗ് പോലുള്ള നടപടികള്‍ പള്ളിക്കകത്ത് അനുവദിക്കില്ലെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ വാദം. കാര്‍ബണ്‍ ഡേറ്റിംഗ് നടത്താന്‍ കോടതി അനുമതി നല്‍കരുതെന്നും മസ്ജിദ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് വാരാണാസി ജില്ലാ ജഡ്ജ് എ.കെ വിശ്വേശന്‍ ശിവലിംഗം കാര്‍ബണ്‍ ഡേറ്റിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളിയത്. ശിവലിംഗം കണ്ടെത്തി എന്ന് പറയപ്പെടുന്ന സ്ഥലത്ത് കനത്ത സുരക്ഷയാണൊരുക്കിയിട്ടുള്ളത്. ഈ സുരക്ഷ തുടരണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!