KSDLIVENEWS

Real news for everyone

എന്റെ ചോരയില്‍ ചവിട്ടി നിന്നയാള്‍ നല്ല തണ്ണിയാണ്, കാര്‍ ഓടിച്ചവന്‍ ആലപ്പുഴ കലക്ടറും കൂടെയിരുന്ന സ്ത്രീ എറണാകുളം കലക്ടറും; വൈറലായി കുറിപ്പ്

SHARE THIS ON

മാധ്യമപ്രവര്‍ത്തകന്‍ ബഷീറിനെ കാര്‍ ഇടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സര്‍ക്കാര്‍ തീരുമാനം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സമൂഹത്തിന്റെ നാനാ തുറകളില്‍നിന്നും വ്യാപക പ്രതികരണമാണ് വിഷയത്തില്‍ ഉണ്ടാകുന്നത്. കോണ്‍ഗ്രസ് ഇന്ന് ആലപ്പുഴ കലക്‌ട്രേറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. സമൂഹമാധ്യമങ്ങളിലും പ്രതിഷേധം വ്യാപകമാണ്. സമൂഹമാധ്യമങ്ങളില്‍ സജീവമായ വിഷ്വല്‍ എഡിറ്ററായി ജോലി നോക്കുന്ന പ്രശാന്ത് ഗീതാ അപ്പുല്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലായി കൊണ്ടിരിക്കുന്നത്.


പ്രശാന്തിന്റെ കുറിപ്പ് ഇവിടെ വായിക്കാം:
“ഈ രാത്രി പാതിരാത്രി നിങ്ങളെന്ത് ചര്‍ച്ച കണ്ടോണ്ടിരിക്കുവാ”

ഭാര്യ ഇന്നലെ കയര്‍ത്തു

അവളോട് ചുമ്മ ചോദിച്ചു.

“നിത്യ നിനക്ക് ഓര്‍മ്മയുണ്ടോ ഞാന്‍ എറ്റവും വൈകി വന്ന ദിവസം അന്നെത്ര മണിയായി കാണും”

“ഒരു 12-1 മണിക്ക് അപ്പുറം വൈകിയാല്‍ നിങ്ങള്‍ വരാറില്ലലോ , അപ്പോ ഒരു മണിയായിരിക്കും”

അവള് തീരെ താല്പര്യം ഇല്ലാത്ത മട്ടില്‍ പറഞ്ഞു

“ഞാന്‍ വരുന്ന വഴി നിനക്ക് അറിയാമലോ കാക്കനാട്ട് – സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് ഇപ്പോ മെട്രോടെ പണി നടക്കുവാണ്. നീ ചുമ്മ ആലോചിച്ചേ, ആ കാക്കനാട് സിവില്‍ സ്റ്റേഷന്റെ അടുത്തുള്ള ഏതേലും മതിലില്‍ എന്റെ ബൈക്ക് ഒരു കാറ് പുറകെന്ന് ഇടിച്ച്‌ മതില്‍ തിങ്ങി കുത്തനെ നില്‍ക്കുന്നു. ഞാന്‍ എവിടെയോ കിടപ്പുണ്ട്, കൈയും കാലും ഒടിഞ്ഞു നുറുങ്ങിയിട്ടുണ്ട്.

വണ്ടിയില്‍ വന്ന ഡ്രൈവറും കൂടെ യാത്ര ചെയ്ത സ്ത്രീയും. എന്റെ ചോരയില്‍ ചവിട്ടി എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുന്നു ഡ്രൈവര്‍ നല്ല തണ്ണിയാണ്ഴ

കാല് ഉറക്കുന്നില്ല വണ്ടിയില്‍ ചാരി നിര്‍ത്തിയിരിക്കുവാണ്.

ഇത് കാണുന്ന നീ എന്തു ചെയ്യും”

അവളുടെ മുഖം പതുക്കെ മാറുന്നു. എന്തോ വേണ്ടാത്തത് കേട്ട മാതിരി അവള്‍ വിഷയം മാറ്റുന്നു.

ഞാന്‍ വീണ്ടും സംഗതി ട്രാക്കിലെടുത്തിട്ടു. അല്ല പറ നീ എന്തു ചെയ്യും.

“അങ്ങനെയോക്കെ നടക്കോ” നടക്കും നടന്നിട്ടുണ്ടലോ, ഇനി ആ ഓടിച്ചവന്‍ ആലപ്പുഴ കലക്ടറും, കൂടെയിരുന്ന സ്ത്രീ എറണാകുളം കലക്ടറും ആണെന്ന് ആലോചിച്ചേ. നിനക്ക് എന്തേലും ചെയ്യാന്‍ പറ്റുമോ?

ഞാന്‍ എന്തു ചെയ്യാനാ ? അവള് ഇപ്പോ കരയും എന്ന് തോന്നി. കൂടുതല്‍ ചോദ്യമോ, വാദത്തിനോ പ്രസക്തിയില്ല, കാരണം ആ ചോദ്യം എന്നോടാണെങ്കിലും നിസ്സഹായത തന്നെ ആയിരുന്നു മറുപടി.

തിരിച്ചായാല്‍ വലിയ പ്രിവിലേജുള്ള എനിക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ല. ആ സമയം തോന്നുന്ന ഒരു നിസ്സഹായതയുണ്ടലോ, നീതി നഷ്ടപ്പെട്ടവന്റെ നിസ്സഹായത. സിസ്റ്റവും നീതി ന്യായവും പൊലീസും ഭരണകൂടവും മുഖ്യമന്ത്രീം പാര്‍ട്ടിം നിഷ്പക്ഷതയും മൗനവും കൊണ്ട് സമൂഹം പോലും എതിര്‍ നില്‍ക്കുമ്ബോള്‍ അനുഭവിക്കേണ്ടി വരുന്ന നീതി നിഷേധത്തിന്റെ ഒരു ഞെരുക്കം പോലും ഇല്ലാതെ നിസ്സഹായതയുടെ അവസ്ഥ അതിനേക്കള്‍ ഭീകരമായ എന്തുണ്ട് എന്ന് തോന്നി പോകും. അതിനേക്കാള്‍ ഭീകരമാണ് അയാള്‍ ഒന്നും സംഭവിക്കാത്ത മാതിരി

ഈ സിസ്റ്റത്തിന്റെ ഭാഗമായി തുടര്‍ന്ന് പോകുന്ന അവസ്ഥ. ബഷീറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ തിരൂര്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ ജോലി നല്‍കി ആശ്വാസം നല്‍കിയിട്ടുണ്ട്. എന്നാലും ചുമ്മ ആലോചിച്ചു. നാളെ ഇതെ ശ്രീരാമന്‍ ഒന്നും സംഭവിക്കാതെ ഉന്നത വിദ്യഭ്യാസ വകുപ്പില്‍ വല്ല തസ്തികയിലും ഇരിക്കുമ്ബോള്‍ ഈ സ്ത്രീ ഒരു ആവശ്യവുമായി പോകേണ്ടി വരുന്ന അവസ്ഥ.

ബഷീറിന് രണ്ടു കുഞ്ഞു മക്കളാണ്. അവര്‍ പഠിക്കുന്ന സ്കൂളില്‍ ഈ ശ്രീരാമന്‍ ചെന്ന് ട്രാഫിക് ബോധവല്‍ക്കരണത്തെ കുറിച്ച്‌ ക്ലാസെടുക്കുന്ന അവസ്ഥ, അതിലെ ആ കുടുംബത്തിന്റെ നിസ്സഹായതയുണ്ടല്ലോ. അതോക്കെ അനുഭവിക്കുമ്ബോ മാത്രമേ മനസ്സിലാവുകയുള്ളു. ഇനിം മനസ്സിലാക്കാന്‍ ആ ഇടിച്ചത് സ്വന്തം ബൈക്കാണെന്നും ചോരയില്‍ കുളിച്ച്‌ കിടക്കുന്നത് നമ്മളാണെന്നും ഒന്ന് ചിന്തിച്ചാല്‍ മതി. എനിക്ക് ശ്രീറാമിനോട് ഒരു കലിപ്പും ഇല്ല.

കാരണം അയാള് കള്ളു കുടിച്ചത് ഒരു തെറ്റേ ഇല്ല. കള്ളടിച്ച്‌ വണ്ടിയോടിച്ചത് ചെറിയ നിയമ ലംഘനം മാത്രം കള്ളടിച്ച്‌ വണ്ടിയോടിച്ചതിനേക്കാള്‍ പ്രശ്നം ഒരാളെ കൊന്നതാണ്. അതും കേവലം നിയമ ലംഘനം മാത്രം. എന്നാല്‍ ഇതിനേക്കാള്‍ വലിയ ഭീകരമായ പ്രശ്നം തോന്നുന്നത് ഇത്രയും കള്ളടിച്ചും അയാള്‍ക്ക് വണ്ടി ഓടിക്കാനുള്ള ധൈര്യം എവിടെ നിന്ന് കിട്ടി എന്നതാണ്. ക്രിസ്മസിന് വൈന്‍ കുടിച്ചാല്‍ വണ്ടി എടുക്കണോ എന്ന് സംശയിക്കുന്നവരെ കണ്ടിട്ടുണ്ട് . അവിടെയാണ് ശ്രീറാം കാല് നിലത്തുറക്കാന്‍ കഴിയാത്ത അവസ്ഥയില്‍ പോലും കാര്‍ എടുത്ത് ഓടിക്കുന്നത്. അതയാളെ നിയമം തൊടില്ലെന്നും ഇനി തൊട്ടാലും ഊരിപോരാം എന്നും ഉള്ള നിയമലംഘനത്തിന്റെയും സ്വാധീനത്തിന്റെയും ആത്മവിശ്വാസമാണ്. തനിക്ക് വേണ്ടി നിയമം വഴിമാറും എന്ന തോന്നലാണ്. ഈ തോന്നലാണ്

എനിക്ക് കൂടുതല്‍ പേടിയുണ്ടാക്കുന്നത്. അതിന് ഒരു സംവിധാനം മുഴുവന്‍ കൂട്ടു നില്‍ക്കുന്നതും അയാളെ രക്ഷിച്ചെടുക്കുന്നതും വലിയ വായില്‍ മൈതാന പ്രസംഗം നടത്തുന്ന മുഖ്യമന്ത്രി അയാളെ വീണ്ടും സമാന അവസ്ഥയില്‍ Re instate ചെയ്യുന്നതും ആണ് എനിക്ക് കൂടുതല്‍ പേടിയാക്കുന്നത്. ഇവിടെയാണ് കൂടുതല്‍ അധികാരം കിട്ടുന്ന പദവിയിലേക്ക് അയാള്‍ വരുന്നത് ഒരു ഉള്‍ക്കിടലത്തോടെ കാണുന്നത്.

മുടി നീട്ടിവളര്‍ത്തിയാല്‍ കോളനിക്കാരോക്കെ കഞ്ചാവാണെന്ന് പറയുന്നവനും നഞ്ചിയമ്മക്ക് ശുദ്ധ സംഗീതം അറിയാമോന്ന് ചോദിക്കുന്നവനും പോലും ശ്രീറാമിന്റെ മാനിപ്പുലേഷന്‍ ജാത്യാലുള്ള പ്രിവിലേജാണെന്ന് കണ്ടെത്തുന്നില്ലാത്തതാണ് അയാളുടെ ധൈര്യം. ഈ ധൈര്യവും സ്വാധീനവും

വെച്ച്‌ ഒരു കേസ് അട്ടിമറിക്കുന്ന ഒരാളെ അധികാരത്തില്‍ ഇരുത്തുന്ന സര്‍ക്കാര്‍ വെറും നാറിയ സര്‍ക്കാരാണെന്ന് പറയേണ്ടി വരും. ഇവിടെ നിന്നാണ് സ്വന്തം തെറ്റ് പോലും തേച്ചു മായ്ച്ചു കളയുന്ന അയാളുടെ മെറിറ്റ് എന്താണെന്ന് ആലോചിക്കേണ്ടി വരുന്നത്. അയാളെ അടവെച്ച്‌ വിരിയിക്കാന്‍ ചിലവാക്കിയ കാശ് തിരിച്ച്‌ പിടിക്കണം. എങ്കില്‍ പോലും

കാറ്റില്‍ നിന്ന് കരിവേപ്പില ഉണ്ടാക്കുന്ന ഒരുപാട് കോര്‍പ്പറേഷനുകളുണ്ട് നമ്മുക്ക്. അതില്‍ കൊണ്ടിരുത്തി വേണം തിരിച്ച്‌ പിടിക്കാന്‍. അല്ലാതെ അയാളെ സഹിക്കേണ്ട ബാദ്ധ്യത ജനങ്ങള്‍ക്കില്ല. ഒരു ജോലികൊണ്ട് ബഷീറിന്റെ കുടുംബത്തെ ഒരുപാട് സഹായിക്കാന്‍ കഴിഞ്ഞേക്കും, പക്ഷെ തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് വാപ്പയുടെ സ്നേഹലാളനങ്ങള്‍ നഷ്ടപെടുന്ന രണ്ടു കുട്ടികളുടെ മുമ്ബില്‍ ഈ സര്‍ക്കാര്‍ ഒരു കൊടും കുറ്റവാളിയാണ്. ശ്രീറാമിനെക്കാള്‍ വലിയ കുറ്റവാളി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!