ടെസ്റ്റ് സീരീസിൽ രോഹിതിനെയും ഇഷാന്തിനെയും കളിപ്പിക്കാൻ ഓസ്ട്രേലിയയോട് പുതിയ ആവശ്യം ഉന്നയിച്ച് ബിസിസിഐ

ഓസ്ട്രേലിയയില്‍ നടക്കുന്ന ടെസ്റ്റ് പരമ്ബരയില്‍ രോഹിത് ശര്‍മയ്ക്കും ഇഷാന്ത് ശര്‍മയ്ക്കും കളിക്കാനായേക്കും. 14 ദിവസത്തെ ക്വാറന്റൈന്‍ നിയമത്തില്‍ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബിസിസിഐ. നിയമം ഇളവ് ചെയ്താല്‍, രണ്ടാമത്തെ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ടീമിനൊപ്പം ചേരാമെന്ന് ബിസിസിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം, ഓസ്‌ട്രേലിയയില്‍ എത്തുമ്ബോള്‍ 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.
” ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായി ബിസിസിഐ ചര്‍ച്ച നടത്തുന്നുണ്ട്, ക്വാറന്റൈന്‍ നിയമങ്ങളില്‍ ഇളവ് വരുത്തുന്നതിനെക്കുറിച്ച് ഓസ്‌ട്രേലിയന്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുകയാണ് (രണ്ട് കളിക്കാര്‍ക്കും). നിയമങ്ങളില്‍ ഇളവ് വരുത്തിയാല്‍ രോഹിത്തിനും ഇഷാന്തിനും രണ്ടാമത്തെ മത്സരത്തിന് ലഭ്യമാണ്, ” ബിസിസിഐ വക്താവ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
അതേസമയം രോഹിത് ശര്‍മ്മയുടെ ഫിറ്റ്നസ് ടെസ്റ്റ് ഡിസംബര്‍ 11ന് നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.നിലവില്‍ ദേശിയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനുള്ള പരിശീലനത്തിലാണ് രോഹിത്തും ഇഷാന്ത് ശര്‍മയും. കോഹ്‌ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയുടെ സാന്നിധ്യം ടീമിന് കരുത്താകും.
ഐപിഎല്ലിനിടെ രോഹിതിന് ഇടത് കാലിന്റെ തുടയില്‍ പരിക്കേറ്റു. വാരിയെല്ലിന് ഏറ്റ പരിക്ക് ടൂര്‍ണമെന്റില്‍ നിന്ന് ഇഷാന്തിനെ പുറത്താക്കി. ഇരുവരും ഇപ്പോള്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) പരിശീലനം നടത്തുന്നു. ബിസിസിഐ മെഡിക്കല്‍ ടീം കളിക്കാരെ വിലയിരുത്തുന്നു, ഇപ്പോള്‍ വരെ രോഹിതിന്റെ ഫിറ്റ്നസ് നില “70 ശതമാനം” ആണെന്ന് വ്യക്തമാക്കിയിരുന്നു.
രണ്ട് കളിക്കാരുടെ ക്വാറന്റൈന്‍ വ്യവസ്ഥയില്‍ ഓസ്‌ട്രേലിയന്‍ ഭരണകൂടം ഇളവ് അനുവദിക്കും എന്നാണ് ബിസിസിഐയുടെ പ്രതീക്ഷ. ഐപിഎല്ലിന്റെ സമയത്തും ബിസിസിഐ സമാനമായ നീക്കം നടത്തിയിരുന്നു. ഇതിലൂടെ യുഎഇയില്‍ എത്തിയ കളിക്കാരുടെ ക്വാറന്റൈന്‍ 7 ദിവസമായി ചുരുക്കാനായി.

