സംശയമില്ല; ബിജെപിയുടെ ഏറ്റവും വലിയ പ്രചാരണ സാമഗ്രി പണം തന്നെ-ഷാഫി പറമ്പില്

ഷാഫി പറമ്പില്
തിരുവനന്തരപുരം: കൊടകര കുഴൽപ്പണക്കേസിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് ഷാഫി പറമ്പിൽ എം.എൽ.എ. അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി തേടികൊണ്ട് നടത്തിയ പ്രസംഗത്തിലാണ് ഷാഫി ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. നോട്ട് നിരോധനം നടത്തി കള്ളപ്പണത്തിനെതിരെ പോരാട്ടം നടത്തിയെന്ന് അവകാശപ്പെട്ട പാർട്ടി കുഴൽപ്പണം കേസിലാണ് എത്തിനിൽക്കുന്നതെന്ന് ഷാഫി കുറ്റപ്പെടുത്തി. കേസ് ശക്തമായി അന്വേഷിച്ചില്ലെങ്കിൽ ഒത്തുകളിയെന്ന ആരോപണം വരുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ഷാഫി പറമ്പിലിന്റെ പ്രസംഗംnull
നവംബർ എട്ട് 2016 വൈകിട്ട് എട്ടുമണി. ഇന്ത്യാ രാജ്യത്തിന്റെ സമ്പത്ത് ഘടനയെ, ഈ രാജ്യത്തിന്റെ വളർച്ചയെ, ഈ രാജ്യത്തിന്റെ ഭാവിയെ, ചെറുപ്പക്കാരന്റെ തൊഴിലിനെ സംരംഭങ്ങളെ ആകെ തകർത്തു തരിപ്പണമാക്കിയ മണ്ടൻ തീരുമാനം ഇന്ത്യാ രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രഖ്യാപിച്ച ദിവസമായിരുന്നു നവംബർ എട്ട് 2016. നോട്ട് നിരോധനം. അഞ്ച് ദിവസം കഴിഞ്ഞ് അദ്ദേഹം ഗോവയിലെ പനാജിയിൽ വെച്ച് പ്രസംഗിച്ചു. ‘കള്ളപ്പണത്തിന്, തീവ്രവാദത്തിന്, അഴിമതിയ്ക്കെതിരായ എന്റെ തീരുമാനം തെറ്റാണെങ്കിൽ എനിക്ക് 50 ദിവസം സമയം തരൂ, എനിക്ക് തെറ്റുപറ്റിയെങ്കിൽ എന്നെ കത്തിച്ചോളു’ എന്നായിരുന്നു ആ പ്രസംഗം.
തെറ്റുപറ്റിയാൽ കത്തിച്ചോളു എന്ന് കണ്ണീരൊഴുക്കിയ പ്രധാനമന്ത്രിയുടെ പ്രസംഗം കഴിഞ്ഞിട്ട് ഏപ്രിൽ 23 2021ന് 1600 ദിവസമായി. ഈ രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക കുറ്റകൃത്യമെന്ന് ബിജെപി തന്നെ വിശേഷിപ്പിക്കുന്ന രേഖയില്ലാത്ത പണം ബിജെപി നേതാക്കൻമാരുടെ ഒത്താശയോടെ എത്തിച്ച് പിടിക്കപ്പെട്ടത് ഈ ദിവസങ്ങളിലാണ്.https://3a63fcf34035a3cfdf3f4c7a4176f4ae.safeframe.googlesyndication.com/safeframe/1-0-38/html/container.html?n=0
നോട്ട് നിരോധനത്തിന്റെ പേരിൽ ഈ രാജ്യത്തു നടപ്പിലാക്കിയ നരേന്ദ്രമോദിയുടെ തീരുമാനത്തിന്റെ ഏറ്റവും വലിയ പരാജയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണവും അതിന് ബിജെപി നൽകുന്ന സാക്ഷ്യപത്രവുമാണ് കൊടകരയിലെ കുഴൽപ്പണക്കേസ്.
കള്ളപ്പണത്തിനും കള്ളനോട്ടിനും തീവ്രവാദത്തിനും എതിരെയുള്ള ഈ തലതിരിഞ്ഞ തീരുമാനം മൂലം. ഒരു ജീവിത കാലത്തിന്റെ കഠിനാധ്വാനം ഒരു കടലാസിന്റെ പോലും വിലയില്ലെന്നറിഞ്ഞ് ചങ്കുപൊട്ടി മരിച്ചവരുണ്ട്. ആശുപത്രിയിൽ കിടക്കുന്ന അച്ഛനോ അമ്മയ്ക്കോ മരുന്നുവാങ്ങാൻ പണമില്ലാത്തതിന്റെ പേരിൽ വഴിയിൽ ക്യൂനിന്ന് കുഴഞ്ഞ് വീണ് മരിച്ചവരുണ്ട്. മകളുടെ കല്യാണം നടത്താൻ കരുതിവെച്ച പണത്തിന് കടലാസിന്റെ വില പോലുമില്ലെന്നറിഞ്ഞ് ഹൃദയം പൊട്ടി മരിച്ചവരുണ്ട്. പൊന്നുമക്കൾക്ക് അന്നം വാങ്ങാൻ കഴിയില്ലെന്നറിഞ്ഞ് വേദനയോടെ നൊന്തുമരിച്ചവരുണ്ട്. നൂറ് കണക്കിന് പേരുടെ ജീവൻ നഷ്ടമാക്കി നോട്ട് നിരോധനം നടപ്പിലാക്കിയ പ്രധാനമന്ത്രി പറഞ്ഞ മറുപടി നിങ്ങളുടെ ത്യാഗം ഈ രാജ്യത്തെ അഴിമതി മുക്തമാക്കുമെന്നാണ്. നിങ്ങളുടെ ത്യാഗം ഈ രാജ്യത്തെ കള്ളപ്പണത്തിൽ നിന്നും തുടച്ചുനീക്കുമെന്നുള്ളതാണ്.
വീണിടത്തു കിടന്ന് ഉരുളുന്നത് വിദ്യയാക്കുന്ന പ്രധാനമന്ത്രി നോട്ട് നിരോധനം ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള ചുവടുവെപ്പാണെന്നും പറഞ്ഞുവെച്ചു. വൃദ്ധമാതാവിനെ പോലും വരിയിൽ നിർത്തി നാടകം കളിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി നടത്തിയ ഈ തീരുമാനത്തിന്റെ പേരിൽ ഈ രാജ്യത്തിന് എന്തൊക്കെയാണ് നഷ്ടങ്ങളുണ്ടായത്. മൂന്ന് ലക്ഷം കോടിയുടെ കള്ളപ്പണം തിരികെ വരില്ലായെന്നു പറഞ്ഞു. ഈ രാജ്യത്തിനത് നേട്ടമാകുമെന്നു പറഞ്ഞു. അവസാനം 99.3 ശതമാനം കറൻസിയും തിരിച്ചുവന്നു. വെറും 17000 കോടി രൂപ മാത്രം തിരിച്ചുവരാൻ ബാക്കി. എന്നാൽ പുതിയ നോട്ടടിച്ചതിൽ, 12877 കോടി രൂപ ചിലവായെന്ന് സർക്കാർ തന്നെ പറയുന്നു. ചെറുകിട ഇടത്തര വ്യാപാര വ്യവസായങ്ങൾ തകർന്നു. കോടിക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. 20017-18 ൽ പിടിച്ച 36 കോടി രൂപയുടെ കള്ളനോട്ട് പിടിച്ചത് 2000 രൂപയുടേതായിരുന്നു.null
കള്ളനോട്ടിന്റെ വിനിമയത്തിൽ 480 ശതമാനത്തിന്റെ വർധനവുണ്ടായെന്ന് ധനമന്ത്രാലയത്തിന്റെ ഫിനാൻഷ്യൽ ഇന്റലിജൻസിന്റെ റിപ്പോർട്ടുണ്ടായിരുന്നു. ഈ രാജ്യത്തിന്റെ ജിഡിപിക്ക് രണ്ട് ശതമാനത്തിന്റെ തകർച്ചയുണ്ടാകുമെന്ന് ഇന്ത്യയുടെ പ്രഗത്ഭനായ, ഇന്ത്യ ലോകത്തിന് മുന്നിൽ അഭിമാനത്തോടെ തലയുയർത്തിപിടിച്ചിരുന്ന നാളുകളിൽ ഇന്ത്യയെ നയിച്ച ഡോ. മൻമോഹൻ സിങ്ങ് ഒരു താക്കീത് പോലെ ഈ രാജ്യത്തോട് പറഞ്ഞപ്പോൾ അദ്ദേഹത്തെ കുളിമുറിയിൽ കോട്ടിട്ട് കുളിക്കുന്നവനെന്ന് പരിഹസിച്ചു.
അവസാനം ഇന്ത്യയുടെ ജിഡിപിക്ക് ഒന്നരശതമാനത്തിന്റെ തകർച്ചയുണ്ടായി. രണ്ട് കോടി 25 ലക്ഷം രൂപയുടെ നഷ്ടം ഇന്ത്യയുടെ ജിഡിപിക്ക് ഉണ്ടായി. തീവ്രവാദത്തിന് എതിരെയുള്ള പോരാട്ടം ആണെന്ന് പറഞ്ഞു അവസാനം പുൽവാമയിലെ 40 സിആർപിഎഫിന്റ പട്ടാളക്കാർ ചിന്നിച്ചിതറുന്നത് കണ്ടുനിൽക്കേണ്ടി വന്നു. എവിടെയാണ് ഈ പോരാട്ടത്തിൽ ഇന്ത്യ ജയിച്ചത്. രാജ്യത്ത് കള്ളനോട്ട് ഏറ്റവും സജീവമായി വിനിമയത്തിലുണ്ട്. ആ കള്ളപ്പണം ബിജെപിക്കാരുടെ കയ്യിലും ബിജെപിക്ക് വേണ്ടപ്പെട്ടവരുടെ കയ്യിലുമാണ് എന്നതാണ് ഇപ്പോൾ രാജ്യത്ത് ഉണ്ടായികൊണ്ടിരിക്കുന്ന മാറ്റം.
ഒരു സീറ്റ് പോലും ജയിക്കുമെന്ന് ഉറപ്പില്ലാത്ത ഒരു സംസ്ഥാനത്തേക്ക് പോലും കോടികണക്കിന് രൂപയുടെ ഫണ്ട് പമ്പ് ചെയ്യാൻ ഇവർക്ക് എവിടെ നിന്നാണ് പണം. 60 വർഷം ഇന്ത്യ ഭരിച്ച കോൺഗ്രസിന്റെ ആസ്തി 1350 കോടിയാണ്. ആറുവർഷം നരേന്ദ്ര മോദി ഇന്ത്യ ഭരിച്ചപ്പോൾ ബിജെപിയുടെ ആസ്തി 23670 കോടിയാണ്. ഏജൻസി ഫോർ ഇന്ത്യൻ ഇലക്ഷൻ വാച്ച് പറയുന്ന കണക്കാണിത്.null
കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന് ധാർമ്മിക യുദ്ധമാണെന്ന് പറഞ്ഞ് അതിന് പിന്തുണ പ്രഖ്യാപിച്ച ബിജെപിയുടെ നേതാക്കൻമാർ സുരേന്ദ്രനും കുമ്മനവും അടക്കമുള്ളവർ പറഞ്ഞത് കള്ളപ്പണം കൈവശമുള്ളവർ മാത്രം വിറളി പൂണ്ടാൽ മതിയെന്നാണ്. ഇപ്പോൾ ആരാണ് കേരളത്തിലേക്ക് കള്ളപ്പണം കൊണ്ടുവരുന്നത്.
തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേ കർണാടകയിൽ നിന്ന് പത്തോളം കോടി രൂപ എത്തി, ജില്ലകളിൽ വിതരണം ചെയ്തു ബാക്കി തുകയുമായി വരുന്ന പണമാണ് കവർച്ച ചെയ്യപ്പെട്ടത്. പക്ഷേ എഫ്ഐആർ വരുന്നത് ഏപ്രിൽ ഏഴിന്. തിരഞ്ഞെടുപ്പിന്റെ മൂന്ന് ദിവസം മുമ്പ് വരെ പരാതി കൊടുക്കാൻ പോലും പണം നഷ്ടപ്പെട്ടവർ തയ്യാറായില്ല. 25 ലക്ഷം രൂപ നഷ്ടപ്പെട്ടതിനെക്കുറിച്ച് മാത്രമാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പരാതി നൽകിയത്. പണം കൊണ്ടുവന്നതിന്റെയും വിതരണം ചെയ്തതിന്റെയും ഉത്തരവാദിത്വം ധർമ്മരാജനാണെന്ന് അറിയാത്ത ഒരാളും ഈ നാട്ടിലില്ല.
ഈ പണത്തിന് ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് പ്രസിഡന്റ് പറയുന്നത്. അദ്ദേഹം പറയുന്നത് പോലീസ് തലകുത്തി നിന്ന് അന്വേഷിച്ചാലും ഇത് ബിജെപിയിലേക്ക് എത്തില്ലെന്നാണ്. ഞങ്ങളുടെയും ആശങ്ക അത് തന്നെയാണ് . പോലീസ് തലകുത്തി നിന്ന് അന്വേഷിക്കരുത് പോലീസ് നേരെ നിന്ന് തന്നെ അന്വേഷിക്കണമെന്നാണ് ഇക്കാര്യത്തിൽ കേരളത്തിലെ ജനങ്ങൾക്ക് പറയുവാനുള്ളത്. ബിജെപിയുമായി ബന്ധമില്ല, പക്ഷേ ആർഎസ്എസിന്റെ സജീവ പ്രവർത്തകനാണ് ധർമ്മരാജൻ. 21 തവണ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി പ്രസിഡന്റ് ധർമ്മരാജനെ വിളിച്ചു. ആദ്യം ബന്ധമില്ലെന്ന് പറഞ്ഞു എന്നാൽ പിന്നീട് പ്രചരണ സാമഗ്രികൾ എത്തിക്കാനാണ് ചുമതലപ്പെടുത്തിയത് എന്ന് പറഞ്ഞു. അക്കാര്യത്തിൽ എനിക്കും വല്യ എതിർപ്പില്ല. കാരണം ബിജെപിയുടെ ഏറ്റവും വലിയ പ്രചാരണ സാമഗ്രി പണം തന്നെയാണ്.
ഈ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഒരാളെന്ന നിലയ്ക്ക് എനിക്ക് നേരിട്ട് ബോധ്യപ്പെട്ടതാണ് ഇക്കാര്യം. പണം കൈമാറിയത് യുവമോർച്ചയുടെ സംസാഥാന പ്രസിഡന്റ്, ചോദ്യം ചെയ്യപ്പെടുന്നത് തൃശ്ശൂർ ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ആലപ്പുഴയിലെ ട്രഷറർ . അപ്പോഴും പറയുന്നു ബിജെപിയുമായി ബന്ധമില്ലെന്ന്. ഋഷി പൽപ്പുവെന്നൊരാളെ പോസ്റ്റിട്ടതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്യുന്നു. ഈ പ്രതികൾക്ക് സഞ്ചരിക്കാനുള്ള റൂം ബുക്ക് ചെയ്തു കൊടുത്തത് പാർട്ടി ഓഫീസിലെ സെക്രട്ടറി സതീഷ്. അപ്പോഴും പറയുന്നു ബിജെപിക്ക് ബന്ധമില്ലെന്ന്. കള്ളപ്പണം മുഴുവൻ ഒഴുക്കി കേരളത്തിന്റെ ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുന്നു. ആ ഗൗരവത്തിൽ വേണം പോലീസ് അന്വേഷണത്തിൽ ഇടപെടാൻ. ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്ന് കേട്ടിട്ടുണ്ട്. ഒരു കുഴലിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും ആകരുത് അത് എന്ന് ഞാൻ ആഗ്രഹിക്കുന്നു. ശക്തമായ നടപടികൾ എടുക്കാത്ത പക്ഷം ഈ സർക്കാർ ഒത്തുകളിക്കുകയാണ് എന്ന ആക്ഷേപം വരും-ഷാഫി പറഞ്ഞു

