KSDLIVENEWS

Real news for everyone

സ്വപ്‌നയുടെ മൊഴി വ്യാജമെങ്കില്‍ മുഖ്യമന്ത്രി എന്തുകൊണ്ട് നിയമവഴി തിരഞ്ഞെടുക്കുന്നില്ലെന്ന് വി.ഡി സതീശന്‍

SHARE THIS ON

കൊച്ചി: സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ കളവാണെങ്കില്‍ അതിനെ നേരിടാന്‍ മുഖ്യമന്ത്രി എന്തുകൊണ്ടാണ് നിയമവഴി തിരഞ്ഞെടുക്കാത്തതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍.

164 സ്റ്റേറ്റമെന്റില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചാല്‍ ഏഴ് വര്‍ഷം വരെ ശിക്ഷ മൊഴിനല്‍കിയ ആളിന് ലഭിക്കും. അതിന് സിആര്‍പിസി 343 (1) പ്രകാരം മൊഴി നല്‍കിയ അതേ കോടതിയെ മുഖ്യമന്ത്രിക്ക് സമീപിക്കാം.

രാഷ്ട്രപതി, പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ക്കെതിരെ ആരെങ്കിലും വ്യാജ ആരോപണം ഉന്നയിച്ചാല്‍ അതിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ ജില്ലാ കോടതിയില്‍ ഹരജി നല്‍കാം. അതിലും സ്വപ്നക്ക് ശിക്ഷ ലഭിക്കും. സ്വപ്നയെ ശിക്ഷിക്കാന്‍ കഴിയുന്ന നിയമപരമായ ഈ വഴികള്‍ മുഖ്യമന്ത്രി എന്തുകൊണ്ട് തിരഞ്ഞെടുക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. ഇത് ചെയ്യാതെ ഐപിസി 153 ചുമത്തി സ്വപ്‌നക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിലാണ്. വിവിധ കലക്‌ട്രേറ്റുകളിലേക്ക് നടന്ന മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂര്‍, കോട്ടയം, കൊല്ലം, കൊച്ചി എന്നിവിടങ്ങളിലെല്ലാം പ്രതിഷേധം നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!