മികച്ച നടി അപര്‍ണ, നടന് സൂര്യയും അജയ് ദേവ്ഗണും; പുരസ്കാരത്തിളക്കത്തില്‍ മലയാള സിനിമ

68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച സംവിധായകനും സഹനടനും ഗായികയ്ക്കും ഉൾപ്പെടെ 10 പുരസ്കാരങ്ങൾ നേടി മലയാള സിനിമ മിന്നിത്തിളങ്ങി. ‘അയ്യപ്പനും കോശിയും’ ഒരുക്കിയ സച്ചിയാണ് മരണാനന്തര ബഹുമതിയായി മികച്ച സംവിധായകനുള്ള പട്ടം നേടിയത്. തമിഴ് താരം സൂര്യ(സൂററൈ പോട്ര്)യും ഹിന്ദി സ്റ്റാർ അജയ് ദേവ്ഗണും(തനാജി, ഭുജ്) ഏറ്റവും നല്ല നടനുള്ള പുരസ്കാരം പങ്കിട്ടു. മലയാളിയായ അപർണ ബാലമുരളി(സൂററൈ പോട്ര്)യാണ് മികച്ച നടി. ബിജു മേനോൻ(അ്യ്യപ്പനും കോശിയും) മികച്ച സഹനടനുള്ള പുരസ്കാരം നേടിയപ്പോൾ ഇതേ സിനിമയിലെ ഫോക് ഗാനം പാടിയ നഞ്ചിയമ്മ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നേടി എല്ലാവരെയും ഞെട്ടിച്ചു. ‘തിങ്കളാഴ്ച്ച നിശ്ചയ’മാണ് മികച്ച മലയാള സിനിമ
സിനിമാ സൗഹൃദ സംസ്ഥാനമായി മധ്യപ്രദേശ് തിരഞ്ഞെടുക്കപ്പെട്ടു.ഈ വിഭാഗത്തിൽ പ്രത്യേക പുരസ്കാരം ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ സ്വന്തമാക്കി. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രം ശോഭ തരൂര്‍ ശ്രിനിവാസന് സംവിധാനം ചെയ്ത ‘റാപ്സഡി ഓഫ് റയിന്‍സ്.- ദ മണ്‍സൂണ്‍ ഓഫ് കേരള’ നേടി. ഇതേ വിഭാഗത്തില്‍ മികച്ച ഛായാഗ്രാഹകനായി നിഖില്‍ എസ്. പ്രവീണി(ശബ്ദിക്കുന്ന കലപ്പ) നാണ് പുരസ്കാരം.കാവ്യപ്രകാശ് സംവിധാനം ചെയ്ത വാങ്കിന് പ്രത്യേക ജൂറി പരാമർശം കരസ്ഥമാക്കി.
വിപുല്‍ ഷായാണ് ജൂറി ചെയര്മാന്. കേരളത്തില്‍ നിന്ന് വിജി തമ്പി ജൂറിയിലുണ്ട്.മികച്ച സംവിധായകൻ, മികച്ച ഗായിക, മികച്ച സഹനടൻ. മികച്ച സംഘട്ടന സംവിധാനം എന്നീ നാല് പുരസ്കാരങ്ങളാണ് ‘അയ്യപ്പനും കോശിയും’ സ്വന്തമാക്കിയത്.

