ബുറെവി ചുഴലിക്കാറ്റിനെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാം ?

ഈ വര്‍ഷം ലോകത്ത് വീശിയടിച്ച 97-ാമത്തെയും ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെയും ചുഴലിക്കാറ്റാണ് ബുറെവി. ഈ വര്‍ഷം ഇന്ത്യയില്‍ വീശിയടിക്കുന്ന അഞ്ചാമത്തെ ചുഴലിക്കാറ്റ് കൂടിയാണ് ബുറെവി. ഉംപന്‍, നിസര്‍ഗ, ഗതി, നിവാര്‍ എന്നിവയാണ് ഈ വര്‍ഷം ഇതിനുമുമ്ബ് ഇന്ത്യന്‍ തീരത്ത് രൂപംകൊണ്ട ചുഴലിക്കാറ്റുകള്‍. എന്നിരുന്നാലും കേരളത്തിന് ആശങ്കയേകി എത്തുന്ന ആദ്യ ചുഴലിക്കാറ്റാണ് ബുറെവി.
ബുറെവി എന്ന പേര് എങ്ങനെ വന്നു? മാലിദ്വീപാണ് ഈ പേര് നിര്‍ദേശിച്ചത്. ലോക കാലാവസ്ഥാ ഓര്‍ഗനൈസേഷന്റെ (ഡബ്ല്യുഎംഒ) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമാണ് ബുറെവി എന്ന പേര്. ഓരോ പ്രദേശങ്ങളില്‍ രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകള്‍ക്ക് അതതിടങ്ങളിലെ രാജ്യങ്ങളാണ് പേരിടേണ്ടത്.ഇന്ത്യന്‍ മഹാസമുദ്ര മേഖല 13 രാജ്യങ്ങളെ ഉള്‍ക്കൊള്ളുന്നു, ബംഗാള്‍ ഉള്‍ക്കടലിനും അറബിക്കടലിനുമിടയില്‍ രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകള്‍ക്കു പേരിടുന്നത് ബംഗ്ലാദേശ്, ഇന്ത്യ, മാലിദ്വീപ്, മ്യാന്‍മര്‍, ഒമാന്‍, പാകിസ്ഥാന്‍, ശ്രീലങ്ക, തായ്ലന്‍ഡ്, ഇറാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ, യെമന്‍ എന്നീ 13 രാജ്യങ്ങളാണ്. നവംബര്‍ 28ന് മാലി ദ്വീപിന് സമീപമാണ് ബുറെവി രൂപംകൊണ്ടത്. അതിനാലാണ് ഇതിന് അവര്‍ പേരിട്ടത്.
എത്രത്തോളം ശക്തമാണ് ബുറെവി?
സാധാരണഗതിയില്‍ 62 മുതല്‍ 88 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റുകള്‍ ആഞ്ഞടിക്കുന്നത്. ശരാശരി ഇത്രയും വേഗത്തില്‍ തന്നെയാണ് ബുറെവിയുടെ വരവും. ഡിസംബര്‍ അഞ്ചോടുകൂടി, ഇതിന്‍റെ തീവ്രത കുറഞ്ഞു ദുര്‍ബലമാകും.
ഓരോ ദിവസവും എവിടെയൊക്കെ, വേഗതയെത്ര?
ഡിസംബര്‍ 2- ശീലങ്കയിലെ വടക്കന്‍ ട്രിന്‍കോമാലിയില്‍ 80-90 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശും.
ഡിസംബര്‍ 3- ഗള്‍ഫ് ഓഫ് മാന്നറിലൂടെ കടന്നുപോകുമ്ബോള്‍ വേഗത 70-80 കിലോമീറ്ററായിരിക്കും.
ഡിസംബര്‍ 4- പുലര്‍ച്ചെയോടെ തമിഴ്നാട്ടിലെ പാമ്ബനും കന്യാകുമാരിയ്ക്കും ഇടയിലായിരിക്കും. അപ്പോള്‍ വേഗത 70-80 കിലോമീറ്റര്‍. ഉച്ചയോടെ തെക്കന്‍ കേരളത്തിന്‍റെ കിഴക്കന്‍ അതിര്‍ത്തികള്‍ താണ്ടി ബുറെവി എത്തും. അപ്പോള്‍ കാറ്റിന്‍റെ വേഗത ശരാശരി 60 കിലോമീറ്ററായിരിക്കും.
ഏറ്റവും ഒടുവിലത്തെ ജാഗ്രതാ നിര്‍ദേശം
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലുള്ള ചുഴലിക്കാറ്റ് കഴിഞ്ഞ ആറ് മണിക്കൂറിനുള്ളില്‍ 13 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങി, ഇന്നു വൈകിട്ട് അഞ്ചരയോടെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ലാറ്റിനടുത്ത്. 8.8 ° N ഉം നീളവും. 81.8 ° E, ട്രിങ്കോളമി, (ശ്രീലങ്ക) കിഴക്ക്-വടക്കുകിഴക്ക് 70 കിലോമീറ്റര്‍, പമ്ബന്‍ (ഇന്ത്യ) കിഴക്ക്-തെക്കുകിഴക്ക് 290 കിലോമീറ്റര്‍, കന്നിയകുമാരി (ഇന്ത്യ) യുടെ കിഴക്ക്-വടക്കുകിഴക്ക് 480 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റുള്ളത്.
ഡിസംബര്‍ 2 അര്‍ദ്ധരാത്രിയോടെ ട്രിങ്കോമാലിയുടെ വടക്ക് അക്ഷാംശം 9.00N ന് പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറോട്ട് നീങ്ങാനും ശ്രീലങ്ക തീരം കടക്കാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റ് 80-90 കിലോമീറ്റര്‍ വേഗതയില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. അതിനുശേഷം ഏകദേശം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങാനും ഡിസംബര്‍ 3 ന് രാവിലെ മന്നാര്‍ ഉള്‍ക്കടലിലേക്കും തൊട്ടടുത്തുള്ള കൊമോറിന്‍ പ്രദേശത്തേക്കും കാറ്റ് ആഞ്ഞുവീശാന്‍ സാധ്യതയുണ്ട്.
–
ഡിസംബര്‍ 3 ഉച്ചയോടെ 70 മുതല്‍ 80 വരെ വേഗതയില്‍നിന്ന് 90 കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റ് വീശിയടിക്കും. പിന്നീട് ഉച്ചതിരിഞ്ഞ് പടിഞ്ഞാറന്‍-തെക്ക് പടിഞ്ഞാറോട്ട് പമ്ബന്‍ പ്രദേശത്തേക്ക് നീങ്ങുകയും തെക്കന്‍ തമിഴ്‌നാട് തീരത്ത് പമ്ബനും കന്യാകുമാരിയ്ക്കും ഇടയില്‍ ഡിസംബര്‍ 3 രാത്രി മുതല്‍ ഡിസംബര്‍ 4 അതിരാവിലെ ഒരു ചുഴലിക്കാറ്റ് കൊടുങ്കാറ്റായി 70-80 വരെ കാറ്റിന്റെ വേഗതയില്‍ 90 കി.മീ. തെക്കന്‍ തമിഴ്‌നാട് തീരദേശ ജില്ലകളില്‍ ആഞ്ഞടിക്കും. ഡിസംബര്‍ 3 ന് ഉച്ചയോടെ രാമനാഥപുരം ജില്ലയിലേക്കും ക്രമേണ കന്യാകുമാരി ജില്ലയിലേക്കും ചുഴലിക്കാറ്റ് കടക്കും. ഡിസംബര്‍ നാലിന് ഉച്ചയ്ക്കു മുമ്ബ് തന്നെ തെക്കന്‍ കേരളത്തിന്‍റെ കിഴക്കന്‍ അതിര്‍ത്തികള്‍ താണ്ടി ബുറെവി എത്തും. അപ്പോള്‍ കാറ്റിന്‍റെ വേഗത ശരാശരി 60 കിലോമീറ്ററായിരിക്കും.
കേരളത്തിലെ തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ടും, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

