തുർക്കി, സിറിയ ഭൂകമ്പത്തിൽ മരണം 7800 കടന്നു; കെട്ടിടങ്ങൾക്കടിയിൽപ്പെട്ട ആയിരങ്ങൾക്കായി തിരച്ചിൽ

“ഇസ്തംബുൾ ∙ വൻ ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമായി മരണസംഖ്യ 7800 കവിഞ്ഞു. പതിനായിരങ്ങൾക്കു പരുക്കേറ്റു. ആറായിരത്തിലേറെ തകർന്ന കെട്ടിടങ്ങൾക്കടിയിൽ ആയിരങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. കൊടുംതണുപ്പിലും ഇവരെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽനിന്നുള്ള സഹായം ഇരുരാജ്യങ്ങളിലേക്കും എത്തിത്തുടങ്ങി. റോഡുകൾ തകർന്നതിനാൽ അടിയന്തര വൈദ്യസഹായം ദുരന്തമേഖലയിലേക്ക് എത്താൻ വൈകുന്നുണ്ട്. തിങ്കളാഴ്ച അതിശക്തമായ 3 ഭൂചലനങ്ങളാണുണ്ടായത്. ആദ്യത്തേത് പുലർച്ചെയ്ക്കു മുൻപേ തുർക്കിയിലെ ഗസിയാൻടെപ്പിലായിരുന്നു. തീവ്രത 7.8. ഉച്ചയോടെ 7.5 തീവ്രതയുള്ള രണ്ടാം ചലനമുണ്ടായി. മൂന്നാമത്തേതു വൈകിട്ടോടെ – തീവ്രത 6. ഇതിനു പുറമേ 285 തുടർചലനങ്ങളും ഉണ്ടായെന്നു തുർക്കി അറിയിച്ചു. തുർക്കിയിൽ മാത്രം ആറായിരത്തോളം മരണം സ്ഥിരീകരിച്ചു; 20000ൽ അധികം പേർക്കു പരുക്കേറ്റു. സിറിയയിൽ രണ്ടായിരത്തിലധികം പേർ മരിച്ചു. ഇരുരാജ്യങ്ങളിലുമായി 2.3 കോടി പേർ ദുരിതബാധിതരായിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. ഇതിൽ 14 ലക്ഷം കുട്ടികളും ഉൾപ്പെടുന്നു. മരണം 20,000 വരെ ഉയർന്നേക്കുമെന്നാണു നിഗമനം. രക്ഷാപ്രവർത്തനത്തിനും വൈദ്യസഹായത്തിനുമായി ഇന്ത്യയുടെ കരസേന, ദേശീയ ദുരന്ത നിവാരണ സേനാ സംഘങ്ങൾ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇന്നലെ തുർക്കിയിലും സിറിയയിലും എത്തിയത്” https://www.manoramaonline.com/news/latest-news/2023/02/08/turkey-syria-earthquake-death-toll-rises-live-updates.html#:~:text=%E0%B4%87%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%82%E0%B4%AC%E0%B5%81%E0%B5%BE%20%E2%88%99%20%E0%B4%B5%E0%B5%BB%20%E0%B4%AD%E0%B5%82%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD,%E0%B4%A4%E0%B5%81%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%81%E0%B4%82%20%E0%B4%B8%E0%B4%BF%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%81%E0%B4%82%20%E0%B4%8E%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF%E0%B4%A4%E0%B5%8D

