KSDLIVENEWS

Real news for everyone

ജില്ലയിൽ വിപണിയില്‍ പഴവര്‍ഗങ്ങള്‍ക്ക് തീ വില; ഒരു മാസം കൊണ്ട് വില കുതിച്ചുയരുന്നു

SHARE THIS ON

കാസർകോട്: കനത്ത വേനൽ ചൂട് മാറിയിട്ടും കാസർകോട് വിപണിയിൽ പഴവർഗങ്ങൾക്ക് വില കുതിച്ചുയരുന്നു. ഒരു ๑๑๗๐ മുമ്പ് ഉണ്ടായിരുന്ന പഴവർഗങ്ങളുടെ വിലയെക്കാൾ കിലോവിന് 20 രൂപ മുതൽ മേലോട്ട് തന്നെ. ചില പഴവർഗങ്ങൾക്ക് ആവട്ടെ കിലോവിന് 50 രൂപയും കടന്ന് വില കയറുന്നു. പാവങ്ങളുടെ ആപ്പിൾ എന്ന് പറഞ്ഞിരുന്ന പേരക്കയുടെ വില ആപ്പിളിന്റെ അടുത്ത് ഉടൻ എത്തും. കിലോവിന് 120 രൂപ. വലിയ ആപ്പിളിന് കർണാടക, ആന്ധ്ര, തമിഴ്‌നാടുകളിൽ നിന്നും യഥേഷ്ടം മാങ്ങകൾ എത്തുന്നു. ഒന്നര കിലോവിന് 100 രൂപയാണ്. തണ്ണിമത്തനും വില കയറി. വലുതിന് 35 ഉം ചെറുതിന് 30 രൂപയുമാണ് വില. പൈനാപ്പിളിന് പലേടത്തും വിലയാണ്. 80 രൂപയും 100 രൂപയും കിലോവിന് വിൽക്കുന്നു. പപ്പായ വിലയും 60ൽ എത്തി. മുസംബിക്ക് നൽകണം 120 രൂപ. പഴങ്ങൾക്ക് പല കടകളിലും العلم വിലയാണെന്നും ഏകീകരണമില്ലെന്നും ഉപഭോക്താക്കൾ പറയുന്നു. വില നിയന്ത്രിക്കാനും സംവിധാനമില്ല. ഇന്ന് വില ആയിരിക്കില്ല പിറ്റേന്ന് മാർക്കറ്റിലെ വിപണിയിൽ എത്തുമ്പോഴുള്ള സ്ഥിതി. മഴ വന്നെങ്കിലും പഴവർഗങ്ങളുടെ വില കുതിച്ചു കയറുമ്പോൾ ഒരു ജ്യൂസ് കുടിക്കാൻ കൈയ്യിൽ നിന്ന് നല്ല തുക മുടക്കേണ്ട കാസർകോട്ടുകാർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!