ആധാര്‍ ഇനി ജനനം മുതല്‍; അഞ്ച് വയസ്സുവരെ ബയോമെട്രിക്സ് ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ആധാർ എടുക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിർദ്ദേശങ്ങളുമായി കേരള സംസ്ഥാന ഐടി മിഷൻ.
ഇനി മുതല്‍ നവജാത ശിശുക്കള്‍ക്കും ആധാറിനായി എൻറോള്‍ ചെയ്യാം. എന്നാല്‍ അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോള്‍മെൻ്റ് സമയത്ത് വിരലടയാളം, കൃഷ്ണമണി രേഖ തുടങ്ങിയ ബയോമെട്രിക് വിവരങ്ങള്‍ നല്‍കേണ്ടതില്ല.
കുട്ടികളെ എൻറോള്‍ ചെയ്യുമ്ബോള്‍ അവരുടെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ജനന സർട്ടിഫിക്കറ്റ് ലഭിച്ച ഉടൻതന്നെ ആധാർ എടുക്കുന്നത് ഭാവിയില്‍ സർക്കാർ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാൻ സഹായിക്കും. കുട്ടികള്‍ക്ക് അഞ്ചാം വയസ്സിലും പതിനഞ്ചാം വയസ്സിലും ബയോമെട്രിക്സ് പുതുക്കേണ്ടത് നിർബന്ധമാണ്.
അഞ്ചാം വയസ്സിലെ പുതുക്കല്‍ ഏഴ് വയസ്സിനുള്ളിലും പതിനഞ്ചാം വയസ്സിലെ പുതുക്കല്‍ പതിനേഴ് വയസ്സിനുള്ളിലും നടത്തിയാല്‍ സൗജന്യമായിരിക്കും. ഇതിന് ശേഷം പുതുക്കുകയാണെങ്കില്‍ 100 രൂപ ഈടാക്കും. നിശ്ചിത സമയത്തിനുള്ളില്‍ പുതുക്കാത്ത ആധാർ കാർഡുകള്‍ അസാധുവാകും.
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള സ്കോളർഷിപ്പുകള്‍, റേഷൻ കാർഡില്‍ പേര് ചേർക്കല്‍, സ്കൂള്‍ പ്രവേശനം, എൻട്രൻസ്/മത്സര പരീക്ഷകള്‍, ഡിജിലോക്കർ, പാൻകാർഡ് തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് ആധാർ കാർഡ് നിർബന്ധമാണ്. ആധാർ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാൻ നിങ്ങളുടെ ആധാർ കാർഡില്‍ മൊബൈല്‍ നമ്ബറും ഇ-മെയില്‍ വിലാസവും നല്‍കണം എന്നും നിർദ്ദേശമുണ്ട്.
പുതിയ ആധാർ നിയമങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കൂ. ഇത് എത്രത്തോളം ഉപകാരപ്രദമാകും എന്ന് കരുതുന്നു? കൂടുതല്‍ പേരുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക.

