KSDLIVENEWS

Real news for everyone

തുര്‍ക്കിയില്‍ വീണ്ടും ഭൂകമ്പം: 6.4 തീവ്രത, മൂന്ന് മരണം, 680 പേര്‍ക്ക് പരിക്കേറ്റു

SHARE THIS ON

അങ്കാറ: രണ്ടാഴ്ചമുമ്പുണ്ടായ വന്‍ ഭൂകമ്പത്തില്‍ 47,000-ത്തിലധികം പേര്‍ മരിച്ച തുര്‍ക്കിയില്‍ വീണ്ടും ഭൂകമ്പം. തുര്‍ക്കി – സിറിയ അതിര്‍ത്തിയില്‍ തിങ്കളാഴ്ച (പ്രാദേശിക സമയം) ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തി. മൂന്നുപേര്‍ മരിച്ചതായി ബിബിസി റിപ്പോര്‍ട്ടുചെയ്തു. 680 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അങ്കാറ നഗരത്തിനടുത്താണ് രണ്ടാമത്തെ വന്‍ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സിറിയ, ഈജിപ്ത്, ലബനന്‍ എന്നിവിടങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. കെട്ടിടങ്ങള്‍ തകര്‍ന്നുവെന്നും നിരവധിപേര്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പ്രദേശത്തെ മിക്കകെട്ടിടങ്ങളും രണ്ടാഴ്ച മുമ്പുണ്ടായ ഭൂകമ്പത്തില്‍തന്നെ തകര്‍ന്ന നിലയിലാണെന്ന് തുര്‍ക്കിയിലെ ഡിസാസ്റ്റര്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റി വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. അവശേഷിച്ച കെട്ടിടങ്ങള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. തുര്‍ക്കിയില്‍ ഫെബ്രുവരി ആറിനുണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലാണ് 47,000-ത്തിലധികം പേര്‍ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് കെട്ടിടങ്ങള്‍ ആദ്യ ഭൂചലനത്തില്‍ തകര്‍ന്നിരുന്നു”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!