ബ്രാൻഡഡ് വസ്ത്രം, ആഡംബര ജീവിതം; കവർന്നത് ബുള്ളറ്റ്, 20 പവൻ സ്വർണ്ണം: മൂന്നാം നാൾ പിടിയിൽ…

കോഴിക്കോട്∙ മൂന്നു ലക്ഷത്തോളം രൂപ വിലയുള്ള റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ ബൈക്കും 20 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷ്ടിച്ച യുവാവ് മൂന്നാം ദിവസം പിടിയിൽ. കണ്ണൂർ ഇരിക്കൂർ പട്ടുവം ദാറുൽ ഫലാഹിൽ ഇസ്മായിലാണ് (25) പിടിയിലായത്.
തുടർന്ന് കാക്കനാട് സബ് ജയിലിലെത്തി. ഇവിടെനിന്നു പുറത്തിറങ്ങിയ ശേഷം കോഴിക്കോട് കേന്ദ്രീകരിച്ച് മോഷണം നടത്തുകയായിരുന്നു. നഗരത്തിലെ ആഡംബര ഹോട്ടലുകളിൽ താമസിച്ചാണ് മോഷണം ആസൂത്രണം ചെയ്തിരുന്നത്. കാക്കനാട് സബ് ജയിലിൽനിന്നു കഴിഞ്ഞമാസം പത്തിനാണ് ഇസ്മായിൽ പുറത്തിറങ്ങിയത്. ഇതിനുശേഷം പത്തനംതിട്ടക്കാരിയായ കാമുകിയുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങളാണ് ഒഴുകിയെത്തിയത്.
മലപ്പുറം, കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിലും മോഷണക്കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ഇസ്മയിൽ. നിരവധി തവണ ഫോൺനമ്പർ മാറ്റുന്നതിനാൽ പൊലീസുകാർക്ക് മോഷ്ടാവിനെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. പകൽ സമയങ്ങളിൽ കറങ്ങിനടന്ന് മോഷ്ടിക്കാനുള്ള വീട് കണ്ടെത്തുകയാണ് പതിവ്. മലപ്പുറം ജില്ലയിലെ ചേളാരിയിലും മോഷണത്തിനു ശ്രമിച്ചതായി പ്രതി വെളിപ്പെടുത്തിയിട്ടുണ്ടെന്ന് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ആമോസ് മാമ്മൻ പറഞ്ഞു.
ടൗൺ എസി പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർ കെ. രമേഷ് കുമാറും ഉൾപ്പെട്ട പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത്, സി.കെ.സുജിത്ത്, മെഡിക്കൽ കോളജ് എസ്ഐ കെ. ഹരീഷ് ,സിപിഒ പി അരുൺ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

