മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരം; കൃത്രിമ ശ്വാസം നല്‍കിവരികയാണെന്ന് വത്തിക്കാൻ

റോം: ശ്വാസകോശ അണുബാധയെത്തുടർന്ന് ഫെബ്രുവരി 14-മുതല്‍ ആശുപത്രിയില്‍ക്കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരം.
അദ്ദേഹത്തിന് കടുത്ത ശ്വാസതടസവും കഫക്കെട്ടും അനുഭവപ്പെടുന്നുണ്ടെന്നും ഇന്നലെ രണ്ട് തവണ ശ്വാസതടസമുണ്ടായെന്നും വത്തിക്കാൻ അറിയിച്ചു. കൃത്രിമ ശ്വാസം നല്‍കിവരികയാണെന്നും സാധ്യമായ എല്ലാ പരിചരണവും നല്‍കുമെന്നും ഡോക്ടർമാർ അറിയിച്ചു. രണ്ടാഴ്ചയില്‍ അധികമായി പോപ്പ് ചികിത്സയില്‍ തുടരുകയാണ്.

