മഹാരാഷ്ട്ര നിയമസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ; ബിജെപിക്ക് കനത്ത തിരിച്ചടി;
തെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളിൽ നാലിടത്ത് കോൺഗ്രസ് – എൻസിപി – ശിവ സേന സഖ്യം വിജയിച്ചു . ബിജെപി ഒരിടത്തു മാത്രം

മഹാരാഷ്ട്ര നിയമസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളില്‍ ഒരിടത്തുമാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്.
നാലിടത്ത് കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യം വിജയിച്ചു. ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ഥി നേടി. ആര്‍എസ്‌എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്‍പൂരിലും പരമ്ബരാഗത ശക്തികേന്ദ്രമായ പുണെയിലും ബിജെപിയെ കോണ്‍ഗ്രസ് അട്ടിമറിച്ചു.
30 വര്‍ഷമായി ബിജെപി വിജയിച്ചുവന്ന സീറ്റാണ് നാഗ്‍പൂര്‍. കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി, മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പിതാവ് ഗംഗാധര്‍ റാവു ഫഡ്നാവിസ് എന്നിവരുടെ ശക്തികേന്ദ്രമാണ് നാഗ്‍പൂര്‍.

