അന്ന് മുല്ലപ്പള്ളി മൽസരിച്ചിരുന്നെങ്കിൽ വട്ടിയൂർക്കാവ് പോകില്ലായിരുന്നു ‘ ; ഒളിയമ്പെയ്ത് മുരളീധരൻ

കോഴിക്കോട് : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രാധാന്യം ഒട്ടും കുറച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് എംപി. പ്രതിപക്ഷ നേതാവ് തന്നെയാണ് കേരള യാത്ര നടത്തുന്നത്. ഉമ്മന്‍ചാണ്ടി എല്ലാ സന്ദര്‍ഭത്തിലും പാര്‍ട്ടിയെ നയിക്കാന്‍ ഒപ്പമുണ്ടായിരുന്നു. അദ്ദേഹം സ്ഥാനത്തുനിന്നും മാറി നിന്നെങ്കിലും പ്രവര്‍ത്തനത്തില്‍ നിന്നും മാറി നിന്നിരുന്നില്ല.
ചെന്നിത്തലയെ തഴഞ്ഞു എന്ന് ആരോപണം ഉന്നയിക്കുന്നത്, പാര്‍ട്ടിയില്‍ ആവശ്യമില്ലാത്ത പ്രശ്നങ്ങളുണ്ടാക്കാന്‍ ചിലര്‍ നടത്തുന്ന കുത്തിത്തിരിപ്പാണെന്നും മുരളീധരന് പറഞ്ഞു. അല്ലാതെ കമ്മിറ്റിയെ വെച്ചതില്‍ യാതൊരു തെറ്റുമില്ല. എല്ലാവരും ആഗ്രഹിച്ച പോലെയാ തന്നെയാണ് ഹൈക്കമാന്‍ഡ് കമ്മിറ്റിയെ തീരുമാനിച്ചതെന്നും മുരളീധരന് വ്യക്തമാക്കി.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മല്‍സരിക്കുന്നതില്‍ തെറ്റില്ല. മുല്ലപ്പള്ളി കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നെങ്കില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലം നഷ്ടപ്പെടില്ലായിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാതിരിക്കാന്‍ മുല്ലപ്പള്ളി കാരണം പറഞ്ഞത്, കെപിസിസി പ്രസിഡന്റാണെന്നും 20 മണ്ഡലങ്ങളിലും പ്രചാരണത്തിന് പോകണമെന്നുമാണ്.

