KSDLIVENEWS

Real news for everyone

ബ്ലാക്ക് ഫംഗസ് രോഗം വിനാശകാരി, 7000 ജീവന്‍ കവര്‍ന്നുവെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍

SHARE THIS ON

ന്യൂഡൽഹി: രാജ്യം കോവിഡ് രണ്ടാം തരംഗം നേരിടുന്നതിനിടെ ബ്ലാക്ക് ഫംഗസ് കേസുകൾ വർധിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നുവെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ.രൺദീപ് ഗുലേറിയ.

കോവിഡ് ബാധയുമായി ബന്ധപ്പെട്ട് ബ്ലാക്ക് ഫംഗസ് ബാധ രാജ്യത്ത് 7000 പേരുടെ ജീവൻ കവർന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാജ്യത്ത് ഇതുവരെ 8848 ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വാർത്താ ഏജൻസിയായാ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തത്. അതേസമയം ബ്ലാക്ക് ഫംഗസ് കേസുകൾ സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

ഗുജറാത്തിലാണ് കൂടുതൽ കേസുകൾ(2281), മഹാരാഷ്ട്ര(2000), ആന്ധ്രപ്രദേശ്(910), മധ്യപ്രദേശ്(720), രാജസ്ഥാൻ(700) എന്നിവയാണ് ബ്ലാക്ക് ഫംഗസ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത് അഞ്ച് സംസ്ഥാനങ്ങൾ.

മ്യൂക്കോറെലിസ് എന്ന വകഭേദത്തിലുള്ള ഒരു പൂപ്പൽ മൂലമുണ്ടാകുന്ന അപൂർവവും പൂർണവുമായ ഫംഗസ് അണുബാധയാണ് മ്യൂക്കോർമൈക്കോസിസ്(ബ്ലാക്ക് ഫംഗസ് മ്യൂക്കോമിസൈറ്റുകൾ എന്ന പൂപ്പലുകൾ അന്തരീക്ഷത്തിൽനിന്ന് മൂക്കിലൂടെ സൈനസുകൾ വഴി കണ്ണിൽ പ്രവേശിച്ച് തലച്ചോറിലും ശ്വാസകോശത്തിലുമെത്തുന്നു. മിക്ക ബ്ലാക്ക് ഫംഗസ് കേസുകളും ചികിത്സയിലൂടെ മാറാറുണ്ട്. എന്നാൽ രോഗം ഗുരുതരമാകുന്ന ചില കേസുകളിൽ രോഗം ബാധിച്ച ശരീരഭാഗങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടതായി വരാറുണ്ട്. കണ്ണ്, കവിളെല്ല് എന്നിങ്ങനെ നീക്കം ചെയ്യേണ്ടി വരുന്ന കേസുകൾ രാജ്യത്ത് കൂടി വരികയാണ്.

കണ്ണിനു ചുറ്റും അല്ലെങ്കിൽ മൂക്കിനുചുറ്റുമുള്ള വേദനയും ചുവപ്പും, പനി, തലവേദന, ചുമ, ശ്വാസതടസം, രക്തം കലർന്ന ഛർദ്ദി, മാനസികാവസ്ഥയിലെ മാറ്റം എന്നിവയോടെയാണ് മുന്നറിയിപ്പ് ലക്ഷണങ്ങൾ. സൈനസൈിറ്റിസ്, മൂക്കടപ്പ്, കറുത്ത നിറത്തിലും രക്തം കലർന്നമുള്ള മൂക്കൊലിപ്പ്, കവിൾ അസ്ഥിയിൽ വേദന, മുഖത്തിന്റെ ഒരു ഭാഗത്ത് വേദന, മരവിപ്പ് അല്ലെങ്കിൽ നീർവീക്കം, മൂക്കിന്റെ പാലത്തിന് അല്ലെങ്കിൽ അണ്ണാക്കിനു മുകളിൽ കറുത്ത നിറം, പല്ലുകൾക്കും താടിയെല്ലിനും ഇളക്കം, വേദനയോടുകൂടിയ കാഴ്ച മങ്ങൽ അല്ലെങ്കിൽ ഇരട്ടക്കാഴ്ച, ധമനികളിൽ രക്തം കട്ടപിടിക്കൽ, കോശമരണം, തൊലിക്കു കേടുവരൽ, നെഞ്ചുവേദന, ശ്വസന പ്രശ്നങ്ങൾ എന്നിവയാണ് ലക്ഷണങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!