KSDLIVENEWS

Real news for everyone

‘ഒരുനാള്‍ ഇന്ത്യയില്‍ ഒരു മാധ്യമങ്ങളുമുണ്ടാകില്ല; കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച്‌ മമത ബാനര്‍ജി

SHARE THIS ON

കൊല്‍ക്കത്ത: ഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.’ ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് സര്‍വേ. ഇത് മാധ്യമസ്വാതന്ത്ര്യത്തെ മാത്രമല്ല ബാധിക്കുന്നത്, ഒരു ദിവസം ഈ രാജ്യത്ത് ഒരു മാധ്യമങ്ങളും ഉണ്ടാകില്ല, മാധ്യമങ്ങളെ ഇതിനകം അവര്‍ നിയന്ത്രിച്ചിട്ടുണ്ട്’. മമത പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ‘കേന്ദ്ര സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് കഴിയില്ല, കാരണം അങ്ങനെ ചെയ്താല്‍ മാനേജ്മെന്റ് 24 മണിക്കൂറിനുള്ളില്‍ അവരെ പുറത്താക്കും. ഇതാണ് അവരുടെ നിയന്ത്രണ ശക്തി’. തന്റെ സഹതാപവും പിന്തുണയും മാധ്യമങ്ങള്‍ക്കും ബിബിസിക്കുമുണ്ടെന്ന് മമത ബാനര്‍ജി പറഞ്ഞു. ‘ബിബിസി നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ആദ്യം നോട്ടീസ് അയക്കേണ്ടതായിരുന്നു. നിയമവിരുദ്ധമായ കാര്യങ്ങളെ ഞാന്‍ പിന്തുണയ്ക്കുന്നില്ല, പക്ഷേ ബിബിസി ഈ സര്‍ക്കാരിനെതിരെ എന്തെങ്കിലും ചെയ്‌തെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഏകാധിപത്യവും ഹിറ്റ്ലറുടെ സ്വേച്ഛാധിപത്യവുമാണ് കേന്ദ്രസര്‍ക്കാറിന്റെ മുഖമുദ്രയെന്നും അവര്‍ പറഞ്ഞു. അധികാരമുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്നാണ് സര്‍ക്കാറിന്റെ വിചാരം. സര്‍ക്കാര്‍ ജുഡീഷ്യറിയെയും നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നു’. ജുഡീഷ്യറിക്ക് മാത്രമേ ഈ രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂ എന്നും മമത കൂട്ടിച്ചേര്‍ത്തു. അതേ സമയം രണ്ടുദിവസമായി ബിബിസിയുടെ മുംബൈ,ഡല്‍ഹി ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് തുടരുകയാണ്. ‘ഹിന്ദുക്കളെ അവഹേളിക്കുന്ന ബിബിസിയെ നിരോധിക്കണം’; പ്രതിഷേധവുമായി ഹിന്ദുസേന, ഡല്‍ഹി ഓഫീസിന് പുറത്ത് സുരക്ഷ ശക്തമാക്കി’ഉദ്യോഗസ്ഥരുമായി സഹകരിക്കണം, കൃത്യമായ മറുപടി നല്‍കണം’; ജീവനക്കാരോട് ബിബിസി’ബിജെപിയോട് അടുത്തബന്ധമുള്ള ഒരാളും ബ്രിട്ടീഷുകാരോട് പോരാടി ഇതുവരെ എത്തിയിട്ടില്ല’; ബിബിസി റെയ്ഡില്‍ പരിഹാസവുമായി മഹുവ മൊയ്ത്ര

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!