നന്ദിഗ്രാമിൽ മൽസരിക്കുമെന്ന് മമത ബാനർജി ; സുവേന്ദുവിന്റെ വെല്ലുവിളി നേരിടാൻ ദീദി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല. മമത ബാനര്‍ജി മുസ്ലിം തീവ്രവാദിയാണെന്ന് ആനന്ദ് സ്വരൂപ് ശുക്ല പറഞ്ഞു. ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് കഴിയുമ്ബോള്‍ മമതയെ ബംഗ്ലാദേശിലേക്ക് അഭയാര്‍ത്ഥിയായി നാടുകടത്തുമെന്നും ശുക്ല പറഞ്ഞു.
മമത ബാനര്‍ജി ഭാരതീയ സംസ്കാരത്തില്‍ വിശ്വസിക്കുന്നില്ലെന്നും ഹിന്ദു ദൈവങ്ങളെ അപമാനിക്കുകയാണെന്നും ശുക്ല പറഞ്ഞു. ‘ അവര്‍ ഒരു മുസ്ലിം തീവ്രവാദിയാണ്. ബംഗാളിലെ ക്ഷേത്രങ്ങള്‍ തകര്‍ക്കാനും ഹിന്ദു ദൈവങ്ങളെ അപമാനിക്കാനും അവര്‍ ശ്രമിച്ചിട്ടുണ്ട്. ബംഗ്ലാദേശിന്റെ നിര്‍ദേശപ്രകാരം അവര്‍ അഭിനയിക്കുകയാണ്’ ശുക്ല പറഞ്ഞു.’ഭാരത് മാതാ കീ ജയ്, വന്ദേ മാതരം എന്ന് വിളിക്കുന്ന മുസ്ലിംകളെ രാജ്യത്ത് ആദരിക്കും’എന്നും ശുക്ല പറഞ്ഞു.

