KSDLIVENEWS

Real news for everyone

ലോക സമാധാന സമ്മേളനം; മമത ബാനര്‍ജിയുടെ ഇറ്റലി യാത്രക്ക് അനുമതി നിഷേധിച്ച്‌ വിദേശകാര്യ മന്ത്രാലയം

SHARE THIS ON

കൊല്‍ക്കത്ത: ഇറ്റലിയില്‍ ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന ലോക സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അനുമതി നിഷേധിച്ച്‌ വിദേശകാര്യ മന്ത്രാലയം.

ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രധാന്യം പരിപാടിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ‘രാഷ്ട്രീയമാനങ്ങള്‍’ നല്‍കിയാണ് അനുമതി നിഷേധിച്ചത്.

മദര്‍ തെരേസയെ കേന്ദ്രീകരിച്ച്‌ നടക്കുന്ന പരിപാടിയില്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, പോപ് ഫ്രാന്‍സിസ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദ്രാഗി എന്നിവര്‍ പങ്കെടുക്കും.

നേരത്തേ, ഇറ്റാലിയന്‍ സര്‍ക്കാര്‍ മറ്റു പ്രതിനിധികളുമായി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തരുതെന്ന് മമതയോട് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഇന്‍ഡസ്ട്രി ഡെലിഗേഷന്‍ ക്ലിയറന്‍സിനും വിദേശകാര്യമന്ത്രാലയത്തിന്‍റെ അനുമതിക്കുമായി മമത ബാനര്‍ജി കേന്ദ്രത്തെ സമീപിക്കുകയായിരുന്നു.

അതേസമയം, കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെതിരെ തൃണമൂല്‍ വക്താവ് ദേബാന്‍ഷു ഭട്ടാചാര്യ രംഗത്തെത്തി. ‘കേന്ദ്രസര്‍ക്കാര്‍ ദീദിക്ക് റോമില്‍ പോകാന്‍ അനുമതി നിഷേധിച്ചു. നേരത്തേ ചൈന സന്ദര്‍ശനത്തിനും അനുമതി നല്‍കിയിരുന്നില്ല. അന്താരാഷ്ട്ര ബന്ധങ്ങളും ഇന്ത്യയുടെ താല്‍പര്യങ്ങളും കണക്കിലെടുത്ത് ആ തീരുമാനം ഞങ്ങള്‍ അംഗീകരിച്ചു. ഇപ്പോള്‍ ഇറ്റലി എന്തുകൊണ്ട് മോദി ജീ? താങ്കള്‍ക്ക് ബംഗാളിനോടുള്ള പ്രശ്നമെന്താണ്?’ -ഭട്ടാചാര്യ ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!