KSDLIVENEWS

Real news for everyone

ഗുജറാത്ത് തീരത്ത് പാകിസ്താനി ബോട്ടില്‍ 300 കോടിയുടെ മയക്കുമരുന്ന്; പിടികൂടി കോസ്റ്റ്ഗാര്‍ഡ്

SHARE THIS ON

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് പാകിസ്താനി ബോട്ടില്‍ നിന്ന് 300 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കോസ്റ്റ് ഗാര്‍ഡാണ് ബോട്ട് പിടികൂടിയത്. 40 കിലോഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ആറ് തോക്കുകളും 120 വെടിയുണ്ടകളും പിടിച്ചെടുത്തു. ബോട്ടിലുണ്ടായിരുന്ന പത്ത് പേരെ പിടികൂടി.

തീവ്രവാദ വിരുദ്ധ സ്‌ക്വാഡില്‍ നിന്നും (എടിഎസ്) ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിസംബര്‍ 25 ന് അര്‍ധരാത്രി കോസ്റ്റ് ഗാര്‍ഡിന്റെ പരിശോധന. ഡിസംബര്‍ 26 തിങ്കളാഴ്ച പുലര്‍ച്ചെയാണ് അല്‍ സൊഹേലി എന്ന് പേരുള്ള പാകിസ്താനി ബോട്ട് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാനൊരുങ്ങുന്നതായി കണ്ടത്.


തുടര്‍ന്ന് കോസ്റ്റ്ഗാര്‍ഡ് ബോട്ടിനെ സമീപിക്കുകയും ചോദ്യം ചെയ്യാനൊരുങ്ങുകയും തുടങ്ങിയ ഉടനെ അവര്‍ കടന്നുകളയാനുള്ള ശ്രമം നടത്തി. തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് വെടിയുതിര്‍ക്കുകയും പിന്തുടര്‍ന്ന് പിടികൂടുകയുമായിരുന്നു. ബോട്ടില്‍ കയറിയ കോസ്റ്റ് ഗാര്‍ഡ് അംഗങ്ങള്‍ നടത്തിയ തിരച്ചിലില്‍ ആയുധങ്ങളും വെടിയുണ്ടകളും കണ്ടെത്തി. ഒപ്പം 300 കോടിയോളം രൂപ വിലവരുന്ന 40 കിലോഗ്രാം മയക്കുമരുന്നും കണ്ടെടുത്തു. പിടിച്ചെടുത്ത ബോട്ട് ഗുജറാത്ത് ഓഖ തീരത്തെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!