KSDLIVENEWS

Real news for everyone

72 മണിക്കൂറിനുള്ളിൽ തടാകം പൊട്ടും; നേപ്പാളിന് അടിയന്തിര മുന്നറിയിപ്പുമായി ചൈന

SHARE THIS ON

കാഠ്മണ്ഡു: മിന്നൽപ്രളയത്തിൽ അകപ്പെട്ട നേപ്പാളിന് മറ്റൊരു അടിയന്തിര മുന്നറിയിപ്പുമായി ചൈന. അടുത്ത 72 മണിക്കൂറിനുള്ളിൽ ചോച്ചെൻ ഖോല , പുറെപു ത്സാങ്പോ നദികളുടെ സംഗമസ്ഥാനത്തുള്ള തടാകം പൊട്ടാൻ സാധ്യതയുണ്ടെന്നാണ് ചൈന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിബറ്റിലെ ഈ തടാകം പ്രകൃതിദത്തമായി രൂപപ്പെട്ട ഒരു തടയണയുടെ സഹായത്തോടെയാണ് നിൽക്കുന്നത്. ഈ തടയണയെ മറികടന്ന് ഇതിനകം തന്നെ വെള്ളം ഒഴുകിത്തുടങ്ങിയിട്ടുണ്ട്.

നേപ്പാളിലെ പ്രളയം(ഫോട്ടോസ്- AP)

ചൈനയുടെ ജലവിഭവ മന്ത്രാലയമാണ് ഈ ഭീഷണിയെക്കുറിച്ച് നേപ്പാളിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചൈനീസ് മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. നേപ്പാൾ-തിബറ്റ് അതിർത്തിയിലുണ്ടായ മിന്നൽ പ്രളയം വൻ വിനാശം വിതയ്ക്കുന്നതിനിടയിലാണ് പുതിയ ഭീഷണി.

നിലവിൽ ഈ തടാകത്തിൽ 20 ലക്ഷം ക്യുബിക് മീറ്റർ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. തടാകം ഇപ്പോൾത്തന്നെ കവിഞ്ഞൊഴുകാൻ തുടങ്ങിയിട്ടുണ്ട്. അടുത്ത 3 ദിവസത്തിനുള്ളിൽ 30 ലക്ഷം ക്യുബിക് മീറ്റർ വെള്ളം കൂടി ഇതിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രവചനം. ഇക്കാരണത്താൽ അടുത്ത 72 മണിക്കൂറിനുള്ളിൽ ഈ തടാകം പൊട്ടി വെള്ളം താഴേക്ക് കുതിച്ചെത്താൻ വളരെ ഉയർന്ന സാധ്യതയുണ്ടെന്ന് ചൈന പറയുന്നു.

തിബറ്റിലെ ഹിമാലയൻ നിരകളിൽ ഉണ്ടായ മഞ്ഞിടിച്ചിലും മണ്ണിടിച്ചിലുമാണ് തിബറ്റിലെ ഗൈറോങ് മേഖലയിലും നേപ്പാളിലെ ഭോട്ടേ കോശി, ത്രിശൂലി നദീതടങ്ങളിലും വൻ മിന്നൽ പ്രളയത്തിന് കാരണമായത്. നേപ്പാളിൽ 270-ലധികം ആളുകൾ മരണപ്പെടുകയും 800-ലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കാണാതായവരിൽ തീർത്ഥാടകരും വിനോദസഞ്ചാരികളുമായ ഒട്ടേറെ വിദേശികളുണ്ട്. ഇന്ത്യയിൽ നിന്നുള്ള 288 പേരും ഇതിലുൾപ്പെടുന്നു. കേരളത്തിൽ നിന്ന് നൂറിനടുത്ത് സഞ്ചാരികൾ നേപ്പാളിൽ ഈ സമയത്ത് ഉണ്ടായിരുന്നെങ്കിലും ഇതിൽ പകപതിയോളം പേരുടെ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. 53 പേരുടെ വിവരം ലഭ്യമല്ലെങ്കിലും അവർ സുരക്ഷിതരാണെന്നാണ് വിവരം.

തിബറ്റിലെ ഗൈറോങ് പ്രവിശ്യയിൽ 3 പേർ മരണപ്പെടുകയും 558 പേരെ കാണാതാവുകയും ചെയ്തതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ നേപ്പാൾ അതിർത്തിയിൽ 100-ഓളം ചൈനീസ് പൗരന്മാരെയും കാണാതായിട്ടുണ്ട്.

error: Content is protected !!