അമേരിക്ക-ഇസ്രായേൽ അധിനിവേശ അക്രമങ്ങൾക്ക് എതിരെ പിഡിപിയുടെ കടുത്ത പ്രതിഷേധം

ഇന്ത്യ ഇസ്രായേൽ ബന്ധം അവസാനിപ്പിക്കണമെന്ന് ശക്തമായ ആവശ്യം
അമേരിക്ക–ഇസ്രായേൽ സഖ്യം ഇറാനിനെതിരെ തുടരുന്ന സൈനികാക്രമണങ്ങൾക്കെതിരെ പിഡിപി കാസർഗോഡ് ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ലോക ശക്തികളുടെ രാഷ്ട്രീയ ആധിപത്യ താൽപര്യങ്ങൾക്കായി മധ്യപൂർവ്വേഷ്യയെ യുദ്ധഭൂമിയാക്കുന്ന നീക്കമാണിതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് പിഡിപി കേന്ദ്ര കമ്മിറ്റി അംഗം എസ്.എം. ബഷീർ . “സ്വയം ലോക പോലീസ് എന്ന നിലപാടിൽ പ്രവർത്തിച്ച് മറ്റുരാജ്യങ്ങളുടെ പരമാധികാരം അവഗണിക്കുന്ന സമീപനം അന്താരാഷ്ട്ര നിയമങ്ങളെ വെല്ലുവിളിക്കുന്നതാണെന്ന്” അദ്ദേഹം പറഞ്ഞു. ഇറാനിനെതിരായ ആക്രമണം പ്രദേശത്തെ അസ്ഥിരത വർധിപ്പിക്കുകയും ലോക സമാധാനത്തെ തന്നെ അപകടത്തിലാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
“ശക്തിപ്രയോഗവും സൈനിക മേൽക്കോയ്മയും ഉപയോഗിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനുള്ള ശ്രമങ്ങൾ മനുഷ്യരാശിക്കെതിരായ ചരിത്രപരമായ പിഴവുകളായി മാറും. നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ മൗനം പാലിക്കുന്ന ആഗോള ശക്തികൾക്കും ഉത്തരവാദിത്വമുണ്ട്,” എന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ സർക്കാർ ഇസ്രായേലുമായുള്ള തന്ത്രപ്രധാന ബന്ധങ്ങൾ പുനഃപരിശോധിച്ച് വ്യക്തമായ നൈതിക നിലപാട് സ്വീകരിക്കണമെന്നും, മനുഷ്യാവകാശ ലംഘനങ്ങളോട് സഹകരിക്കുന്ന ഏതു ബന്ധവും അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അനീതിക്കെതിരെ നിഷ്പക്ഷത എന്ന പേരിൽ മൗനം പാലിക്കുന്നത് പോലും അനീതിക്ക് പിന്തുണയാണെന്ന് അവർ പറഞ്ഞു.
പ്രവാസി കളായ ഇന്ത്യകാരുടെ സമർക്ഷാന്തിന്ന് പ്രത്യേക സംരക്ഷണനടപടി കൾ അന്താരാഷ്ട്ര തലയിൽ ഉണ്ടാകണമെന്നും പ്രതിഷേതക്കാർ ആവശ്യപ്പെട്ടു
പിഡിപി ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര, ജില്ലാ ട്രഷറർ റഷീദ് ബേക്കൽ, ജില്ലാ സെക്രട്ടറിമാരായ അബ്ദുള്ള കുഞ്ഞി ബാധിയക, ജാസി പോസോട്ട് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. രാത്രി 10 മണിക്ക് ആരംഭിച്ച പ്രകടനം കാസർഗോഡ് നഗരത്തിലൂടെ നീങ്ങി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. ശക്തമായ രാഷ്ട്രീയ മുദ്രാവാക്യങ്ങളോടെയായിരുന്നു പ്രതിഷേധം അവസാനിച്ചത്

