ആഴക്കടല്‍ മത്സ്യബന്ധനകരാര്‍ അഴിമതി; പിടിക്കപ്പെട്ടപ്പോള്‍ റദ്ദാക്കി: രാഹുല്‍

കൊച്ചി∙ ആഴക്കടല്‍ മത്സ്യബന്ധനകരാര്‍ അഴിമതിയാണെന്ന് കോൺഗ്രസ് എംപി രാഹുല്‍ ഗാന്ധി. മത്സ്യബന്ധനത്തൊഴിലാളികളുടെ ജീവനും സ്വത്തും തട്ടിയെടുക്കാന്‍ ശ്രമിച്ചു. കള്ളത്തരം പിടിക്കപ്പെട്ടപ്പോള്‍ കരാര്‍ റദ്ദാക്കിയെന്ന് പറഞ്ഞ് തടിതപ്പിയെന്നും രാഹുല്‍ ആരോപിച്ചു.
കൊച്ചി ഗോശ്രീ ജംക്‌ഷനില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനെത്തിയ രാഹുൽ ഗാന്ധി കാറിനുമുകളിലിരുന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍
ഒരു രാജ്യത്തിന്റെ പ്രധാന കടമ യുവാക്കള്‍ക്ക് ജോലി ഉറപ്പാക്കുകയാണ്. കേരളത്തില്‍ ചില സംഘടനയിലുള്ളവരെ സംരക്ഷിച്ച് ജോലി നല്‍കുന്നുവെന്നും രാഹുല്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കൊച്ചിയില്‍ എത്തിയ രാഹുല്‍ വിവിധ മണ്ഡലങ്ങളില്‍ പ്രചാരണങ്ങളിലാണ്.

